Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംരക്ഷിക്കാന്‍...

സംരക്ഷിക്കാന്‍ ആരുമില്ല; പത്മാക്ഷിക്ക് തുണയായി അവരത്തെി

text_fields
bookmark_border
കളമശ്ശേരി: ബന്ധുക്കളുടെ പരിചരണമില്ലാതെ അവശനിലയില്‍ കണ്ടത്തെിയ വയോധികയെ പാലിയേറ്റിവ് പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. കളമശ്ശേരി വട്ടേക്കുന്നം ചെട്ടിയാര്‍ മുറിയില്‍ പത്മാക്ഷിയെയാണ് (70) കാലില്‍ വ്രണങ്ങളുമായി അവശനിലയില്‍ കൊച്ചി ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കളമശ്ശേരി ഗവ. സ്കൂളില്‍ തൂപ്പുകാരിയായിരുന്ന പത്മാക്ഷിയെ സന്ദര്‍ശിക്കാനത്തെിയ പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സംഭവം പുറത്തറിയിച്ചത്. രണ്ട് ആണ്‍ മക്കള്‍ക്കൊപ്പം അടുക്കള ഉള്‍പ്പെടെ രണ്ട് മുറി വീട്ടില്‍ താമസിച്ചുവന്ന പത്മാക്ഷിയെ ആരും പരിചരിച്ചിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് കാലിലുണ്ടായ പൊട്ടലില്‍ പ്ളാസ്റ്റര്‍ ഇട്ട് ഒരു വര്‍ഷത്തോളം പ്ളാസ്റ്റര്‍ വെട്ടാതെ കൊണ്ടുനടന്നതുമൂലം അവശനിലയില്‍ കിടന്ന വൃദ്ധയെ പ്രദേശത്തെ ചില സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് പ്ളാസ്റ്റര്‍ വെട്ടി വീട്ടിലത്തെിച്ച പത്മാക്ഷിയെ പിന്നീടും മക്കളും പേരമക്കളും ശ്രദ്ധിച്ചില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പെന്‍ഷനേഴ്സ് പ്രവര്‍ത്തകര്‍ കളമശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയും അതിന്‍െറ കീഴിലുള്ള പാലിയേറ്റിവ് കെയര്‍ യൂനിറ്റിലെ നഴ്സ് സഫിയയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ കെ.ഡി. സുനില്‍കുമാര്‍, നവാസ് എന്നിവരും വീട്ടിലത്തെി. കളമശ്ശേരി നഗരസഭാ ആംബുലന്‍സ് വരുത്തി കളമശ്ശേരി പൊലീസിന്‍െറ സഹായത്തോടെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകള്‍ ഹേമയെ പൊലീസ് വിളിച്ചുവരുത്തി. ആശുപത്രിയിലത്തെിച്ച വയോധികയെ പ്രാഥമിക ചികിത്സ നല്‍കി വാര്‍ഡിലേക്ക് മാറ്റി. മാതാവിനെ പരിചരിക്കാന്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ദേശം നല്‍കി. സ്കൂളില്‍നിന്ന് വിരമിച്ച സമയത്ത് ലഭിച്ച പണവും മറ്റും സ്വരുക്കൂട്ടി വാങ്ങിയ വട്ടേക്കുന്നത്തെ നാല് സെന്‍റ് സ്ഥലത്താണ് മകളും ഭര്‍ത്താവും ഇവരുടെ മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. മകളും ഭര്‍ത്താവും പകല്‍ ജോലിക്ക് പോകുകയും പ്ളസ് ടുവിനും ഒമ്പതിലും പഠിക്കുന്ന അവരുടെ മക്കള്‍ സ്കൂളില്‍പോവുകയും ചെയ്താല്‍ പിന്നീട് പത്മാക്ഷി വീട്ടില്‍ തനിച്ചാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story