Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാട്ടക്കാലാവധി കഴിഞ്ഞ...

പാട്ടക്കാലാവധി കഴിഞ്ഞ സ്ഥലം കൊച്ചിന്‍ പോര്‍ട്ടിന് തിരിച്ചെടുക്കാം –ഹൈകോടതി

text_fields
bookmark_border
കൊച്ചി: പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി നഷ്ടപരിഹാരം നല്‍കാതെ കൊച്ചിന്‍ പോര്‍ട്ടിന് കൈവശക്കാരില്‍നിന്ന് തിരിച്ചെടുക്കാമെന്ന് ഹൈകോടതി. കൈവശക്കാര്‍ ഭൂമി തിരികെ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിലിങ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനുകൊടുത്ത സ്ഥലം കാലാവധി കഴിഞ്ഞതിനാല്‍ തിരിച്ചേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് നല്‍കിയ നോട്ടീസ് ചോദ്യംചെയ്ത് ലീ ജീ കോര്‍പറേഷനിലെ ഗീത രാമാനുജന്‍, ന്യൂ ഇന്ത്യ മാരി ടൈം ഏജന്‍സി എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. നോട്ടീസ് ചോദ്യംചെയ്യുന്ന ഹരജി സിംഗിള്‍ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. എന്നാല്‍, ഇതേ സ്ഥലത്ത് കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നതും നിലവിലെ സാഹചര്യവും പരിഗണിക്കാതെയാണ് സിംഗിള്‍ബെഞ്ച് വിധിയെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പാട്ടത്തിന് നല്‍കിയ ഭൂമി കാലാവധിക്കുശേഷം വിട്ടുനല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകതയില്ളെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മേജര്‍ പോര്‍ട്ട് ലാന്‍ഡ് മാനേജ്മെന്‍റ് നയരേഖ അനുസരിച്ച് പാട്ടക്കാലാവധി കഴിയുന്നതിനുമുമ്പ് സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുമ്പോള്‍ മാത്രമെ നഷ്ടപരിഹാരം നല്‍കാന്‍ പോര്‍ട്ടിന് ബാധ്യതയുള്ളൂ. മാത്രമല്ല, മലബാര്‍ സിമന്‍റ്സിന് നല്‍കാനായി സ്ഥലം ഒഴിപ്പിക്കുന്നത് ഹരജിക്കാര്‍ക്ക് ചോദ്യം ചെയ്യാനാകില്ളെന്നും പൂര്‍വസ്ഥിതിയില്‍ സ്ഥലം തിരികെ ഏല്‍പിക്കാന്‍ ഹരജിക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരായ ലീ ജീ കോര്‍പറേഷന്‍െറ പാട്ടക്കാലാവധി 1990ലും ന്യൂ ഇന്ത്യ മാരി ടൈം ഏജന്‍സിയുടെ പാട്ടക്കാലാവധി 1997ലും അവസാനിച്ചതായും കോടതി ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളുണ്ടെങ്കില്‍ പൊളിച്ചുമാറ്റി മൂന്നുമാസത്തിനകം സ്ഥലം തിരികെനല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story