Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി നഗരസഭ:...

കൊച്ചി നഗരസഭ: പ്രതിപക്ഷത്തെ പ്രമുഖര്‍ മത്സരരംഗത്തുണ്ടാകില്ളെന്ന് സൂചന

text_fields
bookmark_border
കൊച്ചി: പലപ്പോഴും പ്രതിപക്ഷ നേതാവിന്‍െറ റോളില്‍ എത്തി നയിക്കുകയും ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത അഡ്വ. അനില്‍കുമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തെ പല പ്രമുഖരും ഇക്കുറി നഗരസഭാ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവില്ളെന്ന് സൂചന. നഗരസഭയില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച എം.പി. മഹേഷ്കുമാര്‍, അഡ്വ. എന്‍.എ. ഷഫീഖ് തുടങ്ങിയവരുടെ പേരുകളാണ് ഈ നിരയില്‍ ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ അഭാവത്തില്‍ എല്‍.ഡി.എഫിന് മത്സരം കടുത്തതാകും. അനില്‍കുമാറും ഷഫീഖും മഹേഷും തങ്ങള്‍ മത്സരിക്കുന്നില്ളെന്ന് പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞു. എന്നാല്‍, പാര്‍ട്ടി തീരുമാനിച്ചാല്‍ ഇവര്‍ക്ക് മത്സരിക്കേണ്ടിവരും. കഴിഞ്ഞ മൂന്നുതവണയും കൗണ്‍സിലറായതിനാല്‍ ഇത്തവണ മത്സരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് അനില്‍ പാര്‍ട്ടിയോട് പറഞ്ഞതായി അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. പാര്‍ട്ടി ഇത് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് അനിലുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിലവില്‍ 33ാം ഡിവിഷനായ എളമക്കര കൗണ്‍സിലറാണ് അനില്‍. വ്യക്തിപരമായ കാരണങ്ങള്‍ ഉന്നയിച്ചാണ് ഷഫീഖ് ഇക്കുറി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തന്നെ മത്സരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. വേണമെങ്കില്‍ അടുത്ത തവണ മത്സര രംഗത്ത് വരാമെന്നുമാണ് ഷഫീഖിന്‍െറ നിലപാടെന്ന് കേള്‍ക്കുന്നു. 46ാം ഡിവിഷനായ ചക്കരപ്പറമ്പ് കൗണ്‍സിലറാണ് ഷഫീഖ്. 36ാം ഡിവിഷന്‍(കുന്നുംപുറം) കൗണ്‍സിലറായ മഹേഷ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറികൂടിയാണ്. ഇത്തവണയാണ് അദ്ദേഹം ചുമതലയേറ്റത്. പാര്‍ട്ടി ചുമതല ഉള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്നാണ് മഹേഷിന്‍െറ ആവശ്യം. മത്സരിക്കാന്‍ അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്കല്‍ സെക്രട്ടറി പദവി രാജിവെക്കേണ്ടിവരും. വനിതകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിലരും ഇക്കുറി ഉണ്ടാകില്ളെന്ന് സൂചനയുണ്ട്. മുംതാസ് ടീച്ചര്‍ അവരിലൊരാളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story