Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് കാസർകോട് സ്വദേശികൾ ഉൾെപ്പടെ ആറുപേർക്ക് പരിക്ക്

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് കാസർകോട് സ്വദേശികൾ  ഉൾെപ്പടെ ആറുപേർക്ക് പരിക്ക്
cancel
camera_alt???????? ?????????? ???????? ??????? ?????????? ??????? ???????????? ?????????????? ??????

കൊട്ടിയം (കൊല്ലം): ബൈപാസ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ നാലുപേർ ഉൾെപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ കാസർകോട് സ്വദേശികളായ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ച നാലേമുക്കാലോടെ ബൈപാസ് റോഡിൽ അയത്തിൽ സാരഥി ജങ്ഷനിലായിരുന്നു അപകടം. കാസർകോട് സ്വദേശികളായ മൂസാ നൗഫൽ, സാദത്ത്, സൈഫുദ്ദീൻ, ബാസിത്ത്, മൈലാപ്പൂര് സ്വദേശികളായ റഹുമത്ത് (42), മകൻ ഇൻസമാം (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലത്തറയിലുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂസാ നൗഫൽ, സാദത്ത് എന്നിവരുടെ നില അതീവഗുരുതരമാണ്. ഇവർ ന്യൂറോ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

മലിനജലം കയറ്റിപ്പോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിന് കാരണമായത്. കാറുകൾക്ക് മുമ്പേ മേവറത്തുനിന്ന് കലുംതാഴം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ പെട്ടെന്ന് റോഡിന് വലതുവശത്തേക്ക് വെട്ടിത്തിരിച്ചപ്പോൾ പിന്നാലെ വന്ന കാറുകൾ കൂട്ടിമുട്ടുകയായിരുന്നു. അപകടത്തിൽപെട്ട കാർ എതിരെവന്ന ഒരു ലോറിയുടെ മുന്നിലേക്ക് ചെന്നിടിച്ചാണ് നിന്നത്. കാറുകളുടെ അവശിഷ്ടങ്ങൾ റോഡിലാകെ ചിതറിക്കിടന്നത് ഫയർഫോഴ്സെത്തി വെള്ളം ഒഴിച്ച് റോഡിൽനിന്ന് നീക്കം ചെയ്തു. വിദേശത്തുനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന ഭർത്താവിനെ കൂട്ടിക്കൊണ്ടുവരുന്നതിന് പോകുകയായിരുന്ന മാതാവും മകനുമാണ് മറ്റേ കാറിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story