മാലിന്യം ഒഴുകിപ്പരന്ന് തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ്
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് മത്സ്യമാർക്കറ്റ് നവീകരണം ഏട്ടിലൊതുങ്ങി. മ ഴ കനത്തതോടെ മാലിന്യം മാർക്കറ്റിൽ ഒഴുകി പരക്കുകയാണ്. ഓടകൾ നിറഞ്ഞുകവിഞ്ഞ് അതുകൂട ി മഴവെള്ളത്തിൽ ചേർന്നതോടെ പ്രശ്നം ഗുരുതരമായിരിക്കുകയാണ്. മൂക്കുപൊത്താതെ മാർക്കറ്റിൽ കയാറാനാവില്ല. ഇതിെൻറ പരിസരത്താണ് തൊഴിലാളികൾ മത്സ്യം വിൽക്കുന്നത്.
മത്സ്യമാർക്കറ്റ് ആധുനികവത്കരിക്കുമെന്ന് തുടർച്ചയായ രണ്ടു ബജറ്റുകളിൽ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും പഴയ സ്ഥിതിയിൽനിന്ന് മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല. അതിനിടയിൽ ഫിഷറീസ് വകുപ്പ് പദ്ധതിയിൽ മാർക്കറ്റ് നവീകരിക്കുമെന്ന അറിയിപ്പ് വന്നു. ഉദ്യോഗസ്ഥസംഘം വന്നുപോയതൊഴിച്ചാൽ മാർക്കറ്റ് നവീകരണം മാത്രമുണ്ടായില്ല. മാർക്കറ്റ് നടത്തിപ്പ് ലേലത്തിൽ നൽകുകയാണ് ചെയ്യുന്നത്. സ്വകാര്യ മത്സ്യ സ്റ്റാളുകളുമായി കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ഉപഭോക്താക്കളെ ഇല്ലാതാക്കുന്ന രീതിയിലുള്ള മലിനീക
രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.