Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

വികസനപദ്ധതികൾക്ക് അനുവദിച്ച 8.77 കോടി ചെലവഴിക്കാതെ നഗരസഭയുടെ അക്കൗണ്ടിൽ

text_fields
bookmark_border
കാസർകോട്: വികസനപദ്ധതികൾക്കായി കാസർകോട് നഗരസഭക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ചെലവഴിക്കാതെ നിക്ഷേപമായി ശേഷിക്കുന്നു. ഖരമാലിന്യ സംസ്കരണം, ചേരിനിർമാർജനം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവക്കായി നീക്കിവെച്ച 3.09 കോടി രൂപയാണ് നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപമായി സൂക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പം സർക്കാർ ഗ്രാൻഡ് ഇനത്തിൽ അനുവദിച്ചതിൽ ബാക്കിയുള്ള 5.69 കോടി രൂപ ഉൾപ്പെടെ 8.77 കോടി രൂപയാണ് ചെലവഴിക്കാതെ ശേഷിക്കുന്നത്. 2014-15 സാമ്പത്തികവർഷത്തെ നഗരസഭയുടെ വരവുചെലവ് കണക്ക് സംബന്ധിച്ച ഒാഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ഖരമാലിന്യ സംസ്കരണ, പുനരുപയോഗ പദ്ധതി സ്ഥാപിക്കാൻ 2013-14 കാലയളവിൽ അനുവദിച്ച 2,06,32,638 രൂപ കാസർകോട് കനറാ ബാങ്കിലെ 10,68,403 നമ്പർ അക്കൗണ്ടിലും 39,38,494 രൂപ പഞ്ചാബ് നാഷനൽ ബാങ്കിെൻറ കാസർകോട് ശാഖയിലുമായാണ് നിക്ഷേപമായി ഉള്ളത്. പദ്ധതിക്ക് നീക്കിവെച്ച തുകയിൽ 41.26 ലക്ഷം രൂപ സംസ്ഥാന ശുചിത്വമിഷൻ അനുവദിച്ചതാണ്. സംസ്കരിക്കാൻ സംവിധാനമില്ലാതെ നഗരത്തിലെങ്ങും മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുേമ്പാഴാണ് ഇൗ സ്ഥിതി. ഖരമാലിന്യ സംസ്കരണത്തിന് സ്ഥലമെടുക്കുേമ്പാൾ പൊതുജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനാലാണ് പദ്ധതി നടപ്പാക്കാനാവാതെ തുക ബാക്കിയായതെന്ന് നഗരസഭാധികൃതർ ബോധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രശ്നപരിഹാരത്തിന് ജില്ല ഭരണകൂടത്തിെൻറ ഇടപെടൽ ആവശ്യപ്പെടാൻ 2014 ഏപ്രിൽ 21ന് ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തിൽ തുടർ പരിശ്രമങ്ങളോ മറ്റ് പോംവഴികൾ അന്വേഷിച്ച് ഫണ്ട് വിനിയോഗിക്കാനുള്ള ശ്രമങ്ങളോ ഉണ്ടായില്ല. കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ഖരമാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യേണ്ടത് നഗരസഭയുടെ അനിവാര്യ ചുമതലയായിട്ടും ഇൗ ഇനത്തിൽ കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഒാഡിറ്റ് വിഭാഗം വിലയിരുത്തിയിരുന്നു. സംയോജിത ഭവന, ചേരി നിർമാർജന പദ്ധതി നടപ്പാക്കാൻ 2013-14 കാലയളവിൽ നീക്കിവെച്ച തുക പലിശസഹിതം 33,10,228 രൂപയുടെ നിക്ഷേപമായി പഞ്ചാബ് നാഷനൽ ബാങ്കിെൻറ കാസർകോട് ശാഖയിലെ അക്കൗണ്ടിലുണ്ട്. ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തീകരിക്കാത്തതിനാലാണ് തുക ബാക്കിവന്നതെന്ന നഗരസഭയുടെ വിശദീകരണം ഒാഡിറ്റ് വിഭാഗം ഉേദ്യാഗസ്ഥർ സ്വീകരിച്ചിരുന്നില്ല. പദ്ധതി പൂർത്തീകരിക്കാൻ നഗരസഭ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നായിരുന്നു വിലയിരുത്തൽ. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ നീക്കിവെച്ച 29.62 ലക്ഷം രൂപയും പഞ്ചാബ് നാഷനൽ ബാങ്ക് അക്കൗണ്ടിലാണുള്ളത്. 2012 മുതൽ സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും കോർപറേഷനുകളിലും നടപ്പാക്കേണ്ടിയിരുന്ന പദ്ധതി കാസർകോട് നഗരസഭ 2013-14 വർഷത്തിൽ തുക അനുവദിച്ചിട്ടും നടപ്പാക്കിയില്ലെന്നാണ് കണ്ടെത്തൽ. 32.13 ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. ഇത് പലിശസഹിതം 33.34 ലഷം രൂപയായി. 2014-15ൽ 3.74 ലക്ഷം രൂപ മാത്രം ചെലവഴിച്ചതിനാലാണ് നീക്കിയിരിപ്പ് 29.62 ലക്ഷമായി ശേഷിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story