Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2017 4:52 PM GMT Updated On
date_range 18 May 2017 4:52 PM GMTകിണർ കുഴിക്കാൻ സ്ഫോടക വസ്തു: പൊട്ടിത്തെറിയിൽ വീടിന് കേടുപാട്
text_fieldsbookmark_border
മഞ്ചേശ്വരം: ജലനിധി പദ്ധതിക്കായി വെള്ളം ലഭിക്കാൻ കിണറിൽ സ്ഫോടക വസ്തു ഉപയോഗിച്ചു. പൊട്ടിത്തെറിയിൽ വീടിനു കേടുപാട് സംഭവിച്ചു. മീഞ്ച പഞ്ചായത്തിൽ 13ാം വാർഡിലെ കൊടിചാലിലാണ് സംഭവം. പദ്ധതി പ്രദേശത്തിന് സമീപത്തെ താമസക്കാരനും കൂലിത്തൊഴിലാളിയുമായ യൂസഫിെൻറ വീടിനാണ് കേടുപാട് സംഭവിച്ചത്. പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടാൻ ജലനിധി പദ്ധതിയിൽ 14 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. ഇതുപ്രകാരം കൊടിചാലിലെ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഒരു സെൻറ് ഭൂമി വിലക്ക് വാങ്ങിയശേഷം ഇവിടെ കിണർ നിർമിക്കുകയായിരുന്നു. എന്നാൽ, കിണർ നിർമാണത്തിനിടയിൽ പാറ കണ്ടെത്തിയതിനാൽ ഇത് പൊട്ടിക്കാൻ സ്ഫോടക വസ്തു ഉപയോഗിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കിണറിന് കഷ്ടിച്ചു 30 മീറ്റർ മാത്രം ദൂരമുള്ള യൂസഫിെൻറ വീടിനു സ്ഫോടകവസ്തു ഉപയോഗിക്കുന്നതുമൂലം അപകടത്തിന് ഇടയാക്കുമെന്ന് പറഞ്ഞെങ്കിലും കരാറുകാരൻ ഗൗനിച്ചില്ല. പത്തോളം സ്ഫോടനങ്ങളാണ് പാറ പൊട്ടിക്കാൻ ഉപയോഗിച്ചത്. ഇതുമൂലം വീടിെൻറ നാലുവശങ്ങളിലും വലിയ തോതിലുള്ള പൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story