Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:10 PM GMT Updated On
date_range 17 May 2017 3:10 PM GMTകാസർകോട് ബൈപാസിന് അനുമതിയായി
text_fieldsbookmark_border
കാസർകോട്: കാസർകോട് നഗരത്തിലെ ഗതാഗതതിരക്ക് പരിഹരിക്കാൻ ബൈപാസ് നിർമാണത്തിന് അനുമതി. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പറഞ്ഞു. വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് റോഡുകളും പാലങ്ങളും വികസന കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) ടെൻഡർ നടപടി സ്വീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. പദ്ധതിരേഖ തയാറാക്കുന്നതിന് കൊച്ചി ആസ്ഥാനമായ കിറ്റ്കോ എന്ന കൺസൽട്ടൻസി സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു മാസമാണ് പദ്ധതിരേഖ തയാറാക്കുന്നതിനുള്ള കാലാവധി. കാസർകോട് നഗരം നേരിടുന്ന പ്രധാന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. റോഡിന് വീതിയില്ലാത്തതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡരികിലാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ നഗരത്തിൽ സൗകര്യമില്ല. തുടർന്നാണ് വിദ്യാനഗറിൽനിന്ന് ചൂരിയിലേക്ക് ബൈപാസ് വേണം എന്ന ആശയം ഉടലെടുത്തത്. െബെപാസ് രൂപരേഖ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story