Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയന്ത്രങ്ങൾ...

യന്ത്രങ്ങൾ നിർമിച്ചുനൽകുന്നതിൽ വീഴ്ച മൂന്ന് വർഷത്തിനിടെ ഭെൽ ഇ.എം.എൽ റെയിൽേവക്ക് പിഴയടച്ചത് 57.52 ലക്ഷം

text_fields
bookmark_border
കാസർകോട്: കരാർപ്രകാരം ഇലക്ട്രിക്കൽ യന്ത്രങ്ങൾ നിർമിച്ചു നൽകുന്നതിൽ വീഴ്ചവരുത്തിയതിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി റെയിൽേവക്ക് പിഴയായി നൽകിയത് 57.52 ലക്ഷം രൂപ. 2014^15 വർഷത്തിൽ 12.49 ലക്ഷം രൂപയും 2015^16 വർഷത്തിൽ 15.03 ലക്ഷം രൂപയും 2016^17 വർഷത്തിൽ 30 ലക്ഷത്തോളം രൂപയുമാണ് നൽകേണ്ടിവന്നത്. 570 കെ.വി.എ പവർകാറുകൾ ഒാർഡറനുസരിച്ച് നിശ്ചിത സമയത്തിനകം നിർമിച്ച് നൽകുന്നതിൽ വീഴ്ചവരുത്തിയതിനാണ് റെയിൽേവ ലേറ്റ്ടൈം ഡാമേജ് ഇനത്തിൽ പിഴ ഇൗടാക്കിയത്. റെയിൽേവക്കുവേണ്ടി 960 കിലോവാട്ട്, 640 കിലോവാട്ട് ഇലക്ട്രിക്കൽ ആൾട്ടർനേറ്ററുകൾ, പവർകാറുകൾ എന്നിവയും പ്രതിരോധവകുപ്പിന് 360 കിലോവാട്ട്, 400 ഹെർട്സ്, 100 കിലോവാട്ട് ആൾട്ടർനേറ്ററുകൾ എന്നിവ നിർമിച്ചുനൽകിയിരുന്നത് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെൽ ഏറ്റെടുക്കുന്നതിനു മുമ്പുള്ള കെൽ കമ്പനിയായിരുന്നു. 2009ൽ കെൽ 960 കിലോവാട്ട് ആൾട്ടർനേറ്റർ വികസിപ്പിച്ചതോടെയാണ് ഇൗ മേഖലയിൽ കുത്തകാധിപത്യം പുലർത്തിയിരുന്ന ഭെൽ ഇൗ സ്ഥാപനത്തെ ഏറ്റെടുത്തത്. ഇതിന് ശേഷം ഉൽപാദനവും വിപണനവും നിലച്ച അവസ്ഥയിലാണ്. ഇൗ സാമ്പത്തികവർഷം മാത്രം 47 കോടി രൂപയുടെ ഒാർഡറുകളാണ് കൊടുത്തുതീർക്കാനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story