Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതീരദേശ...

തീരദേശ ശൗചാലയങ്ങള്‍ നവീകരിച്ചു

text_fields
bookmark_border
കാസര്‍കോട്: കസബ ബീച്ചിലെ ഉപയോഗശൂന്യമായ 24 ശൗചാലയങ്ങള്‍ എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സർവിസ് സ്കീം യൂനിറ്റിെൻറ നേതൃത്വത്തില്‍ നവീകരിച്ചു. മൂന്നുവര്‍ഷം മുമ്പ് 20 ലക്ഷം രൂപ ചെലവഴിച്ച് തീരദേശ വികസന കോര്‍പറേഷെൻറ നേതൃത്വത്തില്‍ നിര്‍മിച്ച ശൗചാലയങ്ങൾ, മുനിസിപ്പാലിറ്റി നിര്‍മിച്ച രണ്ടു ശൗചാലയങ്ങൾ എന്നിവ ഉള്‍പ്പെടെ 26 പൊതുശൗചാലയങ്ങളാണ് കസബ ബീച്ചിലുള്ളത്. ഇതില്‍ രണ്ടു ശൗചാലയങ്ങൾ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഈയിടെ നിര്യാതനായ 36ാം വാര്‍ഡിലെ കൗണ്‍സിലര്‍ പ്രേമയുടെയും മുന്‍ കൗണ്‍സിലര്‍ ജി. നാരായണന്‍, 37ാം വാര്‍ഡിലെ കൗണ്‍സിലര്‍ ഉമ ഉണ്ണികൃഷ്ണന്‍, മുനിസിപ്പാലിറ്റി വികസനസമിതി മെംബര്‍ എം.ആര്‍. ശരത് എന്നിവരുടെയും കസബ നിവാസികളുടെയും സഹകരണത്തോടെയായിരുന്നു വിദ്യാര്‍ഥികള്‍ കഴിഞ്ഞ രണ്ടു മാസത്തെ പരിശ്രമത്തിനുശേഷം അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചത്. ബഷീര്‍ നെല്ലിക്കട്ടയാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി സഹായിച്ചത്. ഇതിനായി കേടായ പമ്പ് റിപ്പയര്‍ ചെയ്തു. സേഫ്റ്റി ടാങ്കിലേക്കുള്ള പൈപ്പുകള്‍ മാറ്റി പൊട്ടിയ പൈപ്പുകള്‍, ടാപ്പുകള്‍ തുടങ്ങിയവ പുന$ക്രമീകരിച്ചു. പരീക്ഷക്കിടയില്‍ കിട്ടിയ അവധിദിനത്തില്‍ സമീപവാസികളും കസബ ക്ലബ് അംഗങ്ങളും കുട്ടികളും ഒത്തുചേര്‍ന്ന യോഗത്തില്‍ കുറുംബ ഭഗവതിക്ഷേത്രം സെക്രട്ടറി കെ. വിജേഷ് വിദ്യാര്‍ഥികളില്‍നിന്ന് ബക്കറ്റുകള്‍ ഏറ്റുവാങ്ങി. മുനിസിപ്പാലിറ്റി വികസനസമിതി മെംബറും ഫിഷറീസ് സ്കൂള്‍ പി.ടി.എ പ്രസിഡൻറുമായ എം.ആര്‍. ശരത് അധ്യക്ഷത വഹിച്ചു. ലീഡര്‍ അമല്‍ നന്ദി പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഐ.കെ. വാസുദേവന്‍, നാൽപതോളം എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story