സൂക്ഷിച്ച് നടക്കണം; നട‘പ്പാര’കളാണ് ചുറ്റും
text_fieldsതകർന്ന സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങിയേക്കാം. ടൗണിലെ പ്രധാന റോഡുകളുടെ സമീപത്ത ാണ് സ്ലാബുകൾ തകർന്നിരിക്കുന്നത്. ചിലയിടങ്ങിൽ നടപ്പാതകൾ ഇല്ലാത്ത അവസ്ഥയുമാ ണ്. കാലൊന്നു തെറ്റിയാൽ ഓവുചാലിലാണ് വീഴുക, പഴയ ബസ്സ്റ്റാൻഡ് പരിസരം, പ്ലാസ ജങ്ഷൻ, ബാങ്ക് റോഡ്, താവക്കര, കാൽടെക്സ് ജങ്ഷൻ എന്നിങ്ങനെ നഗരത്തിെൻറ പ്രധാന ഭാഗങ്ങളിലുള്ള നടപ്പാതകളാണ് തകർന്നിരിക്കുന്നത്. ഈ വിഷയത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. എന്നാൽ, സ്ലാബുകൾ മാറ്റാനുള്ള ഒരു നടപടിയും അധികൃതർ ഇതുവരെയായി സ്വീകരിച്ചിട്ടില്ല. മഴക്കാലമായാൽ ഓവുചാലിൽ വെള്ളം നിറഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുന്നുത് പതിവാണ്.
കൂടാതെ വെള്ളം നിറഞ്ഞ് കാണാത്തതിനാൽ തകർന്ന സ്ലാബിൽ കാൽ കുരുങ്ങി കാൽനടയാത്രികർക്ക് അപകടം സംഭവിക്കുന്നതും പതിവാണ്. ബാങ്ക് റോഡ് ഇൻറർലോക്ക് പാകി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.ഒ. മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ ഇതിെൻറ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ തകർന്ന സ്ലാബുകൾ മാറ്റുന്ന കാര്യവും പുനഃപരിശോധിക്കും. എന്നാൽ, നഗരത്തിലെ ചില പ്രധാന റോഡുകൾ ദേശീയപാത വകുപ്പിെൻറ കീഴിലാണ്. അതിനാൽ ഈ പാതയോരത്തെ സ്ലബുകൾ മാറ്റുന്നിന് ദേശീയപാത അധികൃതരുടെ അനുവാദം ആവശ്യമാണ്. അതിനാൽ ഇതിന് പരിഹാരം കാണാൻ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.