അധ്യാപകനെ മർദിച്ച പ്ലസ് ടു വിദ്യാർഥി റിമാൻഡിൽ
text_fieldsകാസര്‍കോട്: പ്ലസ് ടു മോഡല്‍ പരീക്ഷക്കിടെ കോപ്പിയടി പിടികൂടിയ അധ്യാപകനെ മുഖത്തടി ക്കുകയും നിലത്തുവീണപ്പോൾ ദേഹത്ത് ചവിട്ടുകയും അടിക്കുകയും ചെയ്ത സംഭവത്തിൽ കഴ ിഞ്ഞദിവസം അറസ്റ്റിലായ വിദ്യാർഥിയെ റിമാൻഡ്ചെയ്തു.
ചെമ്മനാട് ജമാഅത്ത് ഹയ ർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് മിർസയെയാണ് (19) ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തത്.
സ്കൂളിലെ ഫിസിക്സ് അധ്യാപകൻ ചെറുവത്തൂര്‍ തിമിരി സ്വദേശി ഡോ. ബോബി ജോസിനെ മർദിച്ച സംഭവത്തിൽ മുഹമ്മദ് മിർസയെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. പരീക്ഷക്കിടയിൽ കോപ്പിയടി തടഞ്ഞതിന് അധ്യാപകനെ മുഹമ്മദ് മിർസ മർദിക്കുകയായിരുന്നു. മർദനത്തിൽ ബോബി ജോസിെൻറ ഇടതുചെവിയുടെ കർണപുടത്തിനും ഇടതുകൈക്കും പരിക്കേറ്റിരുന്നു. മുഹമ്മദ് മിർസക്കെതിരെ തടഞ്ഞുവെക്കൽ, മർദിച്ച് മാരകമായി പരിക്കേൽപിക്കൽ, ഒൗദ്യോഗിക കൃത്യനിർവഹണത്തിനിടെ അക്രമം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
അധ്യാപകനെ ഭീഷണിപ്പെടുത്തിയതിെൻറ പേരിൽ മുഹമ്മദ് മിർസയുടെ പിതാവ് ചെമ്മനാട് കൊമ്പനടുക്കത്തെ ലത്തീഫിനെ (50) കാസർകോട് ടൗൺപൊലീസ് ശനിയാഴ്ച അറസ്റ്റ്ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.