Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതിവേഗ റെയിൽപാത:...

അതിവേഗ റെയിൽപാത: വീടുനിർമാണം പോലും നിലച്ചു; ആശങ്കയിൽ കണ്ടങ്കാളി

text_fields
bookmark_border
അതിവേഗ റെയിൽപാത: വീടുനിർമാണം പോലും നിലച്ചു; ആശങ്കയിൽ കണ്ടങ്കാളി
cancel
camera_alt??????????????????? ???????????? ????????? ?????????? ???? ?????????????????? ?????? ????? ????????????? ??????????????? ??????????? ????? ??????????

പയ്യന്നൂർ: നിർദിഷ്ട തിരുവനന്തപുരം -കാസർകോട് അതിവേഗ റെയിൽപാത ആശങ്കയിൽ കണ്ടങ്കാളിഗ്രാമം. പയ്യന്നൂർ നഗരസഭയിൽ തെക്ക് കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരം മുതൽ വടക്ക്  പയ്യന്നൂർ റെയിൽവേ ഗേറ്റ് പരിസരം വരെ മണക്കാടി, കാനം, മമ്പലം, സുരഭി നഗർ, കേളോത്ത് പ്രദേശവാസികളാണ് ആശങ്കയിലായത്. പാത വരുന്നതിനെതിരെ കടുത്ത  പ്രതിഷേധത്തിലാണ് നാട്ടുകാർ. 

ഏതെല്ലാം സ്ഥലങ്ങളും വീടുകളുമാണ് ഏറ്റെടുക്കാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.  തുടക്കത്തിൽ ആകാശ സർവേ നടത്തിയ വിവരങ്ങൾ മാത്രമാണ് ജനങ്ങൾക്കുള്ളത്. ഇതുവരെ ഭൂമി സർവേ നടന്നിട്ടില്ല. അതുകൊണ്ട് എത്ര വീടുകളും സ്ഥലവും പോകുമെന്ന കാര്യത്തിൽ ധാരണയില്ല. അതിവേഗ റെയിൽവേ ലൈൻ വരുമെന്ന് ഏകദേശ ധാരണയുള്ള സ്ഥലങ്ങളിൽ നിരവധിപേർ പുതുതായി വായ്പകളും മറ്റും വാങ്ങി വീടുപണി ആരംഭിച്ചിരുന്നു. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പലരും നിർമാണം നിർത്തിവെച്ചു. 

പുതിയതും പഴയതുമായ അനേകം വീടുകളാണ് ഒഴിഞ്ഞുകൊടുക്കേണ്ടിവരുക. ഇത് വീട്ടുകാരുടെയും പ്രദേശവാസികളുടെയും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റേഷെൻറയും എഫ്.സി.ഐ ഗോഡൗണിെൻറയും നിലവിലെ റെയിൽവേ ലൈനിെൻറയും കിഴക്കുഭാഗത്ത് കൂടിയാണ് പുതിയ അതിവേഗ റെയിൽപാത കടന്നുപോകുന്നതെന്നാണ് വിവരം. എന്നാൽ, ശരിയായ സർേവ വരുന്നതുവരെ അനിശ്ചിതത്വം നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurpayyannurhigh speed rail
News Summary - high speed rail tension in kandankali- local news
Next Story