Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2019 6:26 AM GMT Updated On
date_range 24 Aug 2019 6:26 AM GMTഗവ. മെഡിക്കൽ കോളജിൽ എന്നുവരും സമ്പൂർണ ട്രോമാകെയർ?
text_fieldsbookmark_border
പയ്യന്നൂർ: സർക്കാർ ഏറ്റെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സ മ്പൂർണ ട്രോമാകെയർ സംവിധാനം സ്വപ്നം മാത്രം. ഇപ്പോഴും വാഹനാപകടത്തിൽപെട്ടവരെയുംക ൊണ്ട് ദേശീയപാതയോരത്തെ ഈ സർക്കാർ ആതുരാലയം കടന്ന് മംഗളൂരുവിലേക്ക് പോകേണ്ട ഗതികേ ടിലാണ് നാട്ടുകാർ. ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ ട്രോമാകെയര്‍ സംവിധാനം എന്ന ുവരുമെന്ന ചോദ്യം നാട്ടുകാർ ഉയർത്തുന്നു. എമര്‍ജന്‍സി മെഡിസിന് വിഭാഗത്തെ സമ്പൂര്‍ണ ട ്രോമാകെയറാക്കി മാറ്റാൻ എളുപ്പത്തില്‍ കഴിയുമെന്നിരിക്കെ അതിന് അധികൃതർ ഇതുവരെ തയാറാവാത്തത് പ്രതിഷേധത്തിനിടയാക്കുക
യാണ്.
മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിൽ സ്പെഷാലിറ്റി ഡോക്ടറുടെ സേവനം രാത്രികാലങ്ങളിൽ ലഭിക്കുന്നില്ലെന്നുള്ള വർഷങ്ങളായുള്ള പരാതിക്ക് സർക്കാർ മേഖലയിലായിട്ടും പരിഹാരമായില്ല. കഴിഞ്ഞദിവസം തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് പ്രകാശൻ മരിക്കാനിടയായത് അത്യാഹിതവിഭാഗത്തിൽ സ്പെഷാലിറ്റി ഡോക്ടർമാരില്ലാത്തതിനാലാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
ന്യൂറോസര്ജന്മാരുടെയും ഓര്‍ത്തോപീഡിക് സര്ജന്മാരുടെയും ജനറല്‍ സര്ജന്മാരുടെയും സീനിയര്‍ െറസിഡൻറുമാരുടെയും രണ്ടുവീതം തസ്തികകളും സി.ടി സ്കാന്‍, വെൻറിലേറ്റര്‍, ഐ.സി ബെഡ് എന്നിവയും സജ്ജീകരിച്ചാല്‍ ട്രോമാകെയര്‍ വിഭാഗം ആരംഭിക്കാന്‍ കഴിയും. ഇതുസംബന്ധിച്ച് ടി.വി. രാജേഷ് എം.എല്‍.എ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മാത്രമല്ല, സമ്പൂർണ ട്രോമാകെയർ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളിലൊന്നായ ഹൃദയാലയയിലെ അസൗകര്യവും രോഗികൾക്ക് ദുരിതമാവുന്നു. വാർഡുകൾ നിറയുമ്പോൾ ചികിത്സക്കെത്തുന്നവരെ അത്യാഹിത വിഭാഗത്തിലേക്കാണ് വിടുന്നത്. എന്നാൽ, ഇവിടെ പലപ്പോഴും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കാതെ വരുന്നതായി നാട്ടുകാർ പറയുന്നു. 16 വർഷം മുമ്പ് ആരംഭിച്ച ഹൃദയാലയയിൽ രോഗികളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനയുണ്ടായെങ്കിലും ഭൗതികസൗകര്യങ്ങളിൽ മാറ്റം വന്നിട്ടില്ല. 200 ബെഡുകൾ മാത്രമാണുള്ളത്. രോഗികളെ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്ന അവസ്ഥയാണു
ള്ളത്.
മെഡിക്കൽ കോളജ് ഫാർമസിയിലും ഹൃദയാലയയിലെ ഫാർമസിയിലും ആവശ്യത്തിന് മരുന്നുകളില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്. സൗജന്യ മരുന്നു വിതരണം നടത്തിയെങ്കിലും അത് പൂർണമായി തുടരാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ആശുപത്രികളിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്നാണ് സൗജന്യ മരുന്നുകൾ ഉൾപ്പെടെ എത്തിക്കുന്നത്. ജൂൺ ആദ്യം മരുന്നുകൾ എത്തിച്ചിരുന്നു. സാങ്കേതികപ്രശ്നമാണ് നിലവിൽ മരുന്നുവിതരണം വൈകാൻ കാരണമത്രെ. സർക്കാർ നിയന്ത്രണത്തിലായതോടെ സ്വകാര്യ ഏജൻസികളിൽനിന്ന് മരുന്ന് വാങ്ങാൻ സാധിക്കില്ല.
യാണ്.
മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിൽ സ്പെഷാലിറ്റി ഡോക്ടറുടെ സേവനം രാത്രികാലങ്ങളിൽ ലഭിക്കുന്നില്ലെന്നുള്ള വർഷങ്ങളായുള്ള പരാതിക്ക് സർക്കാർ മേഖലയിലായിട്ടും പരിഹാരമായില്ല. കഴിഞ്ഞദിവസം തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് പ്രകാശൻ മരിക്കാനിടയായത് അത്യാഹിതവിഭാഗത്തിൽ സ്പെഷാലിറ്റി ഡോക്ടർമാരില്ലാത്തതിനാലാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.
ന്യൂറോസര്ജന്മാരുടെയും ഓര്‍ത്തോപീഡിക് സര്ജന്മാരുടെയും ജനറല്‍ സര്ജന്മാരുടെയും സീനിയര്‍ െറസിഡൻറുമാരുടെയും രണ്ടുവീതം തസ്തികകളും സി.ടി സ്കാന്‍, വെൻറിലേറ്റര്‍, ഐ.സി ബെഡ് എന്നിവയും സജ്ജീകരിച്ചാല്‍ ട്രോമാകെയര്‍ വിഭാഗം ആരംഭിക്കാന്‍ കഴിയും. ഇതുസംബന്ധിച്ച് ടി.വി. രാജേഷ് എം.എല്‍.എ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മാത്രമല്ല, സമ്പൂർണ ട്രോമാകെയർ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളിലൊന്നായ ഹൃദയാലയയിലെ അസൗകര്യവും രോഗികൾക്ക് ദുരിതമാവുന്നു. വാർഡുകൾ നിറയുമ്പോൾ ചികിത്സക്കെത്തുന്നവരെ അത്യാഹിത വിഭാഗത്തിലേക്കാണ് വിടുന്നത്. എന്നാൽ, ഇവിടെ പലപ്പോഴും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭിക്കാതെ വരുന്നതായി നാട്ടുകാർ പറയുന്നു. 16 വർഷം മുമ്പ് ആരംഭിച്ച ഹൃദയാലയയിൽ രോഗികളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനയുണ്ടായെങ്കിലും ഭൗതികസൗകര്യങ്ങളിൽ മാറ്റം വന്നിട്ടില്ല. 200 ബെഡുകൾ മാത്രമാണുള്ളത്. രോഗികളെ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്ന അവസ്ഥയാണു
ള്ളത്.
മെഡിക്കൽ കോളജ് ഫാർമസിയിലും ഹൃദയാലയയിലെ ഫാർമസിയിലും ആവശ്യത്തിന് മരുന്നുകളില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നുണ്ട്. സൗജന്യ മരുന്നു വിതരണം നടത്തിയെങ്കിലും അത് പൂർണമായി തുടരാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ആശുപത്രികളിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്നാണ് സൗജന്യ മരുന്നുകൾ ഉൾപ്പെടെ എത്തിക്കുന്നത്. ജൂൺ ആദ്യം മരുന്നുകൾ എത്തിച്ചിരുന്നു. സാങ്കേതികപ്രശ്നമാണ് നിലവിൽ മരുന്നുവിതരണം വൈകാൻ കാരണമത്രെ. സർക്കാർ നിയന്ത്രണത്തിലായതോടെ സ്വകാര്യ ഏജൻസികളിൽനിന്ന് മരുന്ന് വാങ്ങാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story