Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളയഞ്ചാൽ  പാലം നിർമാണ...

വളയഞ്ചാൽ  പാലം നിർമാണ പ്രതിസന്ധി പരിഹരിക്കാൻ നടപടി

text_fields
bookmark_border
വളയഞ്ചാൽ  പാലം നിർമാണ പ്രതിസന്ധി പരിഹരിക്കാൻ നടപടി
cancel
camera_alt???????? ????????? ????? ???????????????????? ????????? ???? ?????????????? ???? ??????? ??????????

പാലത്തിെൻറ തൂണുകളുടെ നിർമാണത്തിന് സ്വകാര്യ വ്യക്തിയിൽ നിന്നും ഭൂമി ഏറ്റെടുത്ത് നൽകാഞ്ഞതാണ് പ്രതിസന്ധിയിലാക്കിയത്
കേളകം: സംസ്ഥാനത്തെ സുപ്രധാന പരിസ്ഥിതി വിനോദ സഞ്ചാര മേഖലയായ ആറളം വന്യജീവി സങ്കേതം, ആറളം ആദിവാസി പുനരധിവാസ മേഖല എന്നിവയെ ബന്ധിപ്പിക്കുന്ന വളയഞ്ചാൽ കോൺക്രീറ്റ് പാലത്തി‍െൻറ നിർമാണ പ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങി. അനുബന്ധ റോഡിന് ഭൂമി ഏറ്റെടുത്ത് നൽകാത്തതിനെത്തുടർന്ന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പാലം നിർമാണം പാതിവഴിയിൽ നിർത്തിയിട്ട് മാസങ്ങളായി. പാലത്തിെൻറ തൂണുകളുടെ നിർമാണത്തിന് സ്വകാര്യ വ്യക്തിയിൽ നിന്നും ഭൂമി ഏറ്റെടുത്ത് നൽകാഞ്ഞതാണ് പ്രതിസന്ധിയിലാക്കിയത്. 


തൂണിെൻറ നിർമാണത്തിനാണ് അധിക ഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത്. ഇതിനായി താലൂക്ക് സർവേ വിഭാഗം ഏറ്റെടുക്കേണ്ട 20 സെൻറ് ഭൂമി അളന്നുതിരിച്ച് കൈമാറിയെങ്കിലും സ്ഥലം ഉടമയുമായി സംസാരിച്ച് വിലയുറപ്പിക്കാൻ കഴിയാഞ്ഞതിനാൽ നിർമാണം സ്തംഭിച്ചിരിക്കുകയായിരുന്നു. പാലത്തിെൻറ പുഴയിലെ തൂണിെൻറയും ആറളം വളയഞ്ചാൽ ഭാഗത്തെ തൂണിെൻറയും നിർമാണം പൂർത്തിയായിട്ട് ആറുമാസത്തിലധികമായി. 


സ്ഥലം ഉടമയുമായി ധാരണയുണ്ടാക്കി, കരാർ കമ്പനിക്ക് ഏറ്റെടുത്ത ഭൂമി കൈമാറിയാൽ മാത്രമേ പ്രവൃത്തി പുനരാരംഭിക്കാൻ കഴിയു. ഇതിനായി പരിസ്ഥിതി ആഘാത പഠനത്തിന് ജില്ല ഭരണകൂടം കെയ്‌റോസിനെ ചുമതലപ്പെടുത്തി. കെയ്‌റോസ് പ്രോജക്ട് ഓഫിസർ ചന്ദ്രൻ, ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ പി.പി. ഗിരീഷ്, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  കെ. വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. അപ്രോച്ച് റോഡിനും ഇതോടൊപ്പം സ്ഥലം ഏറ്റെടുക്കും. ഫാമിൽ നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 69 കോടിയുടെ പദ്ധതിയിൽ നിന്നാണ് വളയഞ്ചാൽ, ഓടൻതോട് പാലങ്ങൾ നിർമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - action to resolve Valanchal bridge
Next Story