Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 5:02 AM IST Updated On
date_range 11 Sept 2019 5:02 AM ISTktpnr4 ഈസ്റ്റ് വള്ള്യായി പ്രിയദർശിനി വായനശാലക്കുനേരെ ബോംബേറ്
text_fieldsbookmark_border
പാനൂർ: മൊകേരി പഞ്ചായത്തിലെ ഈസ്റ്റ് വള്ള്യായി പ്രിയദർശിനി വായനശാലക്ക് നേരെ ബോംബേറ്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭ വം. ബോംബേറിൽ ജനൽചില്ലുകൾ തകർന്നു. വായനശാലക്കുനേരെ ബോംബെറിഞ്ഞത് സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇത്തരം പ്രവൃത്തി സംസ്കാരശൂന്യവും കാടത്തവുമാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. നാടിൻെറ വിജ്ഞാനകേന്ദ്രങ്ങളെപ്പോലും നശിപ്പിച്ച് ഭീകരത സൃഷ്ടിക്കുന്ന സംസ്കാരശൂന്യരായ ബാർബേറിയന്മാരെപ്പോലെ സി.പി.എം മാറുകയാണെന്നും പൊതുസമൂഹമൊന്നാകെ സി.പി.എമ്മിൻെറ ഈ ഹീനപ്രവൃത്തിക്കെതിരെ പ്രതിഷേധിക്കണമെന്നും തകർക്കപ്പെട്ട വായനശാല സന്ദർശിച്ചതിന് ശേഷം പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു. നേതാക്കളായ ഹരിദാസ് മൊകേരി, വി.പി. രാജേഷ്, പി.സി. അശോകൻ, പി.എൻ. അശോകൻ, അനിൽ വള്ള്യായി, എം. ജിഷ തുടങ്ങിയ നേതാക്കളും പാച്ചേനിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story