Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2019 5:03 AM IST Updated On
date_range 24 Aug 2019 5:03 AM ISTപതിനൊന്നാമത് ഉറൂസെ ഉപ്പാവക്ക് തുടക്കം
text_fieldsbookmark_border
കൂത്തുപറമ്പ്: പതിനൊന്നാമത് ഉറൂസെ ഉപ്പാവക്ക് വേങ്ങാട് ദർഗാഷെരീഫിൽ തുടക്കമായി. ചന്ദനക്കുട ഘോഷയാത്രയോടെയാണ് മൂ ന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്കാരത്തിനുശേഷം ജാനെഷീനെ ഉപ്പാവ ഹസ്രത്ത് ശൈഖ് സത്താർ ഷാ ഖാദിരി പതാക ഉയർത്തി ഉറൂസെ ഉപ്പാവ ആരംഭിച്ചു. തുടർന്ന് മതപണ്ഡിതന്മാരും വിശ്വാസികളും പങ്കെടുത്ത പ്രത്യേക പ്രാർഥനയും നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് പൊതുസമ്മേളനം, ആത്മീയ സമ്മേളനം എന്നിവയും നടക്കും. ഉറൂസിൻെറ രണ്ടാം ദിവസമായ ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കും. തുടർന്ന് നടക്കുന്ന മതപ്രഭാഷണ സമ്മേളനം ഖാദിരിയ ത്വരീഖത്തിൻെറ ദേശീയ അധ്യക്ഷൻ ഹസ്രത്ത് ഷാ ഖാദിരി ചിസ്തി യമനി ഉദ്ഘാടനംചെയ്യും. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് നടക്കുന്ന മതസൗഹാർദ സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജില്ല കലക്ടർ അനുമോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story