Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2019 5:02 AM IST Updated On
date_range 5 Jun 2019 5:02 AM ISTതപാൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ മൊഴികളിലെ വൈരുധ്യത്തിൽ വലഞ്ഞ് ക്രൈംബ്രാഞ്ച്
text_fieldsbookmark_border
*ക്രമക്കേട് നടന്നതായി സംശയം, അസോസിയേഷൻെറ പങ്ക് കെണ്ടത്താനായില്ല തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക ്രമക്കേട് നടന്നതായി സംശയിക്കുന്നെന്നും എന്നാൽ, ഇതിൽ പൊലീസ് അസോസിയേഷൻെറ ഇടപെടൽ കണ്ടെത്താനായില്ലെന്നുമുള്ള നിലപാടിൽ ക്രൈംബ്രാഞ്ച്. അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് ൈക്രംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്ത് സമർപ്പിച്ചത്. ആരോപണവിധേയരായ പൊലീസുകാരുടെ മൊഴികളിലെ വൈരുധ്യവും കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതുമാണ് ക്രൈംബ്രാഞ്ചിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്വന്തം ബാലറ്റ് പേപ്പറുകൾ സാക്ഷ്യപ്പെടുത്തിയ െഗസറ്റഡ് ഓഫിസർ ആരാണെന്ന് അറിയില്ലെന്ന ചില പൊലീസുകാരുടെ മൊഴി ദുരൂഹമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ബാലറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ മറ്റ് ചിലരെ ഏൽപിച്ചതായും ചിലരുടെ മൊഴിയിൽ പറയുന്നു. ഒരു വിലാസത്തിലേക്ക് കൂട്ടത്തോടെ ബാലറ്റ് വരുത്തിയതിനെകുറിച്ച വിശദീകരണവും തൃപ്തികരമല്ല. സംശയിക്കുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയ െഗസറ്റഡ് ഓഫിസർമാരുടെ വിവരങ്ങളും ബാലറ്റ് പേപ്പർ തിരികെ അയച്ച പോസ്റ്റ് ഒാഫിസുകളെക്കുറിച്ച വിവരങ്ങളും ലഭിച്ചാലേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നാണ് െഎ.ജി ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന പരാതികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ബാലറ്റിൻെറ കൂടുതൽ രേഖകള്‍ പരിശോധിക്കാൻ അനുമതിതേടി ഡി.ജി.പി തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പ് ഒാഫിസറുടെ നിലപാടിൻെറ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിൻെറ തുടർനടപടി. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണയുടെ നിർദേശാനുസരണമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അതേസമയം ബാലറ്റ് ക്രമക്കേടിൽ പൊലീസ് അസോസിയേഷൻ നേതാക്കളെ രക്ഷിക്കാൻ അണിയറനീക്കം നടക്കുന്നെന്ന ആരോപണം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story