Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 10:37 AM IST Updated On
date_range 17 Oct 2018 10:37 AM ISTകനത്തമഴയില്‍ മലയോരത്ത് വ്യാപകനാശം
text_fieldsbookmark_border
ചെറുപുഴ: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്തമഴയും മിന്നലും മലയോരത്ത് വ്യാപകനാശമുണ്ടാക്കി. കൊട്ടത്തലച്ചിമലയില്‍നിന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങളായ പുളിങ്ങോം, ഉമയംചാല്‍, വാഴക്കുണ്ടം മേഖലയിലെ തോടുകള്‍ കവിഞ്ഞൊഴുകി. നിരവധി വീടുകളില്‍ വെള്ളം കയറി. വീട്ടുമതിലുകള്‍ തകർന്നു. വാഴക്കുണ്ടത്തെ ചാണ്ടിക്കൊല്ലിയില്‍ മനോജിെൻറ വീടിെൻറ മതിലും വീടിനോട് ചേർന്നുള്ള ഷെഡും തകര്‍ന്നു. പൈച്ചിടത്തില്‍ വിജയെൻറ വീടിനുപിന്നില്‍ മണ്ണിടിഞ്ഞ് വൻ കുഴി രൂപപ്പെട്ടു. മണ്ണൊലിപ്പിനെ തുടർന്ന് ചൂരപ്പടവ്-കൊട്ടത്തലച്ചി റോഡ് തകര്‍ന്നു. കോലുവള്ളി കന്നിക്കളത്തെ പുരയിടത്തില്‍ റോയിയുടെ വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ മിന്നലേറ്റ് തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. തവിടിശ്ശേരി ഗവ. ഹൈസ്കൂളിെൻറ മുന്‍വശത്തെ കവാടം തകര്‍ന്നു. സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. മഴ വന്നതോടെ കുട്ടികളെ മുഴുവന്‍ സ്‌കൂള്‍ ഹാളിലേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story