Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 1:11 PM IST Updated On
date_range 15 Sept 2018 1:11 PM ISTസ്കൂളുകളിൽ ട്രാൻസ്ജെൻഡർ ബോധവത്കരണവുമായി സാമൂഹികനീതി വകുപ്പ്
text_fieldsbookmark_border
സി.കെ.എ. ജബ്ബാർ കണ്ണൂർ: സാമൂഹിക നീതിവകുപ്പിന് കീഴിൽ കേരളത്തിലെ 140 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടി നടത്തുന്നു. സ്കൂൾതല പരിപാടിക്ക് ഒരു ജില്ലയിൽ ഒരു ലക്ഷം വീതം 14 ലക്ഷം രൂപ അനുവദിച്ച് സാമൂഹിക നീതി ഡയറക്ടർ ചൊവ്വാഴ്ച ഉത്തരവിറക്കി. പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്കായി സ്ത്രീ/പുരുഷൻ കോളത്തിന് പുറമെ ട്രാൻസ്ജെൻഡർ/മറ്റുള്ളവർ എന്ന കോളം കൂടി വേണമെന്ന് സർക്കാർ വിവിധ വകുപ്പ് മേധാവികൾക്ക് നൽകിയ നിർദേശത്തിന് പുറമെയാണ് പുതിയ നടപടി. സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ പോളിസിയുടെ ഭാഗമാണ് വിദ്യാർഥികളിൽ ബോധവത്കരണ പരിപാടി. ഒരു ജില്ലയിൽ അഞ്ച് വീതം ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലുമാണ് ബോധവത്കരണം നടത്തുക. ഒാരോ സ്ഥാപനങ്ങളിലും നാലുവീതം പരിപാടികൾ ഉണ്ടാവും. ഇൗ മേഖലയിൽ അവഗാഹമുള്ളവരെ തിരഞ്ഞെടുത്ത് ക്ലാസിെൻറ ചുമതല നൽകും. ജില്ല സാമൂഹികനീതി ഒാഫിസർ സ്കൂൾ, കോളജ് അധികൃതരുമായി ചർച്ച ചെയ്ത് സെപ്റ്റംബർ 25നകം പട്ടിക തയാറാക്കും. ഒക്ടോബർ 15നകം ഫാക്കൽറ്റിയെ നിശ്ചയിച്ച് നവംബർ 30നകം പരിപാടി പൂർത്തീകരിക്കാനാണ് നിർദേശം. പരിപാടിക്ക് ഒരു സ്ഥാപനത്തിന് സർക്കാർ 10000 രൂപ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story