Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:41 AM IST Updated On
date_range 11 Sept 2018 11:41 AM ISTപ്രളയദുരിതബാധിതർക്കായി ൈകകോർത്ത് നേത്രരോഗ വിദഗ്ധരുടെ സംഘടനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 50 ലക്ഷം
text_fieldsbookmark_border
തലശ്ശേരി: പ്രളയം വിതച്ച കെടുതിയിൽ സർവവും നഷ്ടപ്പെട്ടവരുടെ അതിജീവനത്തിനായി കൈകോർത്ത് നേത്രരോഗവിദഗ്ധരും. സംസ്ഥാനത്തെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജൻസ് (കെ.എസ്.ഒ.എസ്) അഭ്യര്‍ഥനപ്രകാരം രാജ്യമാകെയുള്ള നേത്രഡോക്ടര്‍മാര്‍ കേരളത്തിന് സഹായഹസ്തം നീട്ടി. ആദ്യഘട്ടത്തില്‍ സംഘടനയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ നല്‍കിയ പത്തുലക്ഷം രൂപക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 41,49,600 രൂപകൂടി കെ.എസ്.ഒ.എസ് സംഭാവന നല്‍കി. കതിരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.ഒ.എസ് ജനറൽ സെക്രട്ടറി ഡോ. ശ്രീനി എടക്ലോണ്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് ചെക്ക് കൈമാറി. അഡ്വ. എ.എന്‍. ഷംസീര്‍ എം.എൽ.എ, ഡോ. വനജ രാഘവന്‍ എന്നിവരും പങ്കെടുത്തു. കെ.എസ്.ഒ.എസ് പ്രളയബാധിത ജില്ലകളില്‍ ഒക്‌ടോബര്‍ ഏഴിന് സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. മരുന്നും കണ്ണട നഷ്ടപ്പെട്ടവര്‍ക്ക് കണ്ണടകളും സൗജന്യമായി നല്‍കും. പ്രളയമുണ്ടായ ഉടന്‍ സംഘടനയുടെ അഭ്യര്‍ഥനപ്രകാരം ബംഗളൂരു ശങ്കര കണ്ണാശുപത്രി യങ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെ രണ്ട് ട്രക്ക് വഴിയും ഹെലികോപ്റ്റര്‍ വഴിയും സഹായങ്ങളെത്തിച്ചിരുന്നു. തമിഴ്‌നാട്ടിലുള്ള നേത്രഡോക്ടര്‍മാര്‍ ആയിരക്കണക്കിന് പുതപ്പുകളും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story