Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹർത്താൽ ജില്ലയിൽ പൂർണം

ഹർത്താൽ ജില്ലയിൽ പൂർണം

text_fields
bookmark_border
കാസർകോട്: കോൺഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദും എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലും ജില്ലയിൽ പൂർണം. മുഴുവൻ വ്യാപാരസ്ഥാപനങ്ങളും പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. രാവിലെ മുതൽ ഇരുചക്രവാഹനങ്ങൾ ഒാടിയിരുന്നു. ഹർത്താൽ അനുകൂലികളും ബന്ദ് അനുകൂലികളും കവലകളിൽ തമ്പടിച്ചിരുന്നുവെങ്കിലും ചെറുവാഹനങ്ങളെയും ബൈക്കുകളെയും തടഞ്ഞില്ല. ടാങ്കറുകളെ തടഞ്ഞുെവച്ചു. ഹെഡ്പോസ്റ്റ് ഒാഫിസ് തുറന്നുപ്രവർത്തിച്ചത് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചു. പഴയ ബസ്സ്റ്റാൻഡിലെ ഒാഫിസ് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി അടപ്പിച്ചു. ടൗൺ എസ്.െഎ അജിത്കുമാറി​െൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ജീവനക്കാർ കുറച്ചുമാത്രമേ ഹാജരായിരുന്നുള്ളൂ. കലക്ടറേറ്റ് പൂർണമായും അടഞ്ഞു. സ്കൂളുകൾ എവിടെും തുറന്നു പ്രവർത്തിച്ചില്ല. രാവിലെ ഇരുവിഭാഗവും നഗരത്തിൽ പ്രകടനം നടത്തി. ആദ്യം പ്രകടനം നടത്തിയത് ഇടത് അനുകൂലികളായിരുന്നു. ടി.കെ. രാജൻ, കെ. രാജൻ, അസീസ് കടപ്പുറം, ടി.എം പാണലം, ബിജു ഉണ്ണിത്താൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. യു.ഡി.എഫ് പ്രകടനത്തിന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.എ. അഷറഫലി, എ. ഗോവിന്ദൻ നായർ, കരിവെള്ളൂർ വിജയൻ, കരൺ താപ്പ, അഷ്റഫ് എടനീർ, രാജീവൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story