Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ഓപറേഷൻ റോമിയോ' വന്നു;...

'ഓപറേഷൻ റോമിയോ' വന്നു; പക്ഷേ...

text_fields
bookmark_border
ശ്രീകണ്ഠപുരം: പൂവാലന്മാരെ നിലക്കുനിർത്താൻ സംസ്ഥാനത്താകെ നടപ്പാക്കിയ 'ഓപറേഷൻ റോമിയോ' ഫലം കാണുന്നില്ല. ഒന്നര മാസം മുമ്പ് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഇറക്കിയ ഉത്തരവിലൂടെയാണ് മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും 'ഓപറേഷൻ റോമിയോ' കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കർശന സുരക്ഷയൊരുക്കണമെന്ന തീരുമാനത്തി​െൻറ ഭാഗമായാണ് 'റോമിയോ' വന്നത്. സ്കൂൾ-കോളജ് പരിസരങ്ങൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ രാവിലെയും വൈകീട്ടും ഉൾപ്പെടെ 'ഓപറേഷൻ റോമിയോ' ടീം നിലയുറപ്പിക്കണം. വനിത പൊലീസ് ഉൾപ്പെടെ ഇതിലുണ്ടാവും. പൂവാലന്മാരെയും മറ്റ് കറങ്ങിനടത്തക്കാരെയും കണ്ടെത്തി ൈകയോടെ പിടികൂടി കേസെടുക്കും. പ്രായപൂർത്തിയാകാത്തവരാണ് പിടിയിലാവുന്നതെങ്കിൽ താക്കീത് നൽകി വിട്ടയക്കും. ജില്ലയിൽ ആദ്യമായി മയ്യിൽ പൊലീസാണ് 'ഓപറേഷൻ റോമിയോ' നടപ്പാക്കിയത്. പിന്നീട് എല്ലായിടത്തും 'റോമിയോ' കർശനമാക്കാൻ നിർദേശം നൽകി. എന്നാൽ, മറ്റെവിടെയും 'റോമിയോ' വന്നില്ല. സ്ഥിരം പൂവാലന്മാർക്ക് പിടിവീഴുമെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും 'റോമിയോ' പിൻവലിഞ്ഞ സ്ഥിതിയാണുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story