Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയദുരന്തം: സർക്കാർ...

പ്രളയദുരന്തം: സർക്കാർ ആ​േ​ഘാഷങ്ങൾ റദ്ദാക്കിയത്​ ടൂറിസംമേഖലക്ക്​ തിരിച്ചടി

text_fields
bookmark_border
കണ്ണൂർ: പ്രളയദുരന്തം മുൻനിർത്തി സർക്കാർ ഫണ്ട് ചെലവഴിച്ചുനടത്തുന്ന ആേഘാഷങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത് ടൂറിസംമേഖലക്ക് തിരിച്ചടിയാകും. സംസ്ഥാനത്ത് നിരവധിപേരുെട നിക്ഷേപവും ഇതുവഴി നഷ്ടമാകും. നാടൻകലകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ടൂറിസംവകുപ്പ് നേരിട്ട് നടത്തുന്ന 'ഉത്സവം' ഉൾപ്പെടെയുള്ള പരിപാടികൾ റദ്ദാക്കുന്നത് കലാകാരന്മാരെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ പരമ്പരാഗത നാടോടി അനുഷ്ഠാനകലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായാണ് വിനോദസഞ്ചാര വകുപ്പ് 'ഉത്സവം' ആരംഭിച്ചത്. കഴിഞ്ഞ വർഷം കണ്ണൂരിലായിരുന്നു ഉത്സവം 10ാം പതിപ്പി​െൻറ സംസ്ഥാനതല ഉദ്ഘാടനം. 'ഉത്സവ'ത്തോടനുബന്ധിച്ച് കേരളത്തിന് പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നും സഞ്ചാരികളെത്തിയിരുന്നു. കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലക്കാനും പുതിയ സർക്കാർതീരുമാനം വഴിവെക്കുമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. ടൂറിസം രംഗത്ത് ഒേട്ടറെ സാധ്യതകളുള്ള ജില്ലയാണ് കണ്ണൂർ. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചും മലയോരവും കുന്നുകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെടെ കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങൾ നിരവധിയാണ്. നാലു കിലോമീറ്റർ വീതം കരയിലും കടലിലുമായി വിദേശികളെ ഉൾപ്പെടെ പെങ്കടുപ്പിച്ച് കഴിഞ്ഞവർഷം നടത്തിയ മുഴപ്പിലങ്ങാട് ബീച്ച് റണ്ണി​െൻറ രണ്ടാം സീസൺ ഇത്തവണ മികച്ചരീതിയിൽ സംഘടിപ്പിക്കാനിരിക്കെ പുതിയ നിർദേശം വന്നത് ജില്ലയെയും തളർത്തും. വൈതൽ മലയിൽ നേരത്തെ നടത്താനിരുന്ന വെർട്ടിക്കൽ മാരത്തൺ ആഗസ്റ്റ് 18ലേക്ക് നീട്ടിവെച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ വീണ്ടും നീട്ടിയിട്ടുണ്ട്. ഇത് റദ്ദാകാനാണ് സാധ്യത. വിനോദസഞ്ചാര വകുപ്പി​െൻറ പരിപാടികളിൽ ഭൂരിഭാഗവും സ്പോൺസർഷിപ്പിലാണ് ഫണ്ട് കണ്ടെത്താറുള്ളത്. എന്നാൽ, സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിനാൽ പുതിയ നിർദേശപ്രകാരം ഇവ റദ്ദാകും. ഇതോടെ നിരവധിപേരുടെ വരുമാനത്തിനുള്ള വഴിയും അടയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story