Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 10:29 AM IST Updated On
date_range 3 Sept 2018 10:29 AM ISTകാർ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തെന്ന്
text_fieldsbookmark_border
തലശ്ശേരി: ഡ്രൈവിങ് സ്കൂളിെൻറ കാർ തടഞ്ഞുനിർത്തി യാത്രക്കാരിയായ യുവതിയെ കൈയേറ്റം ചെയ്തതായി പരാതി. പരിക്കേറ്റ യുവതിയും കുഞ്ഞും തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. കുഞ്ഞിെൻറ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായും പറയുന്നു. കോടിയേരി മൂഴിക്കര അര്‍പ്പണയില്‍ അനശ്വര (21), മകള്‍ തേജസ്വിനി (രണ്ട്) എന്നിവരെയാണ് തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂഴിക്കര ലിമിറ്റഡ് ബസ് സ്റ്റോപ്പിലാണ് സംഭവം. പുഷ്പജയുടെ ഉടമസ്ഥതയിലുള്ള പൊന്ന്യത്തെ തേജസ്വിനി ഡ്രൈവിങ് സ്‌കൂളിേൻറതാണ് കാർ. പുഷ്പജയുടെ മകളാണ് അനശ്വര. അനശ്വരയുടെ സഹോദരന്‍ അശ്വന്തിനെയും (22) മർദിച്ചതായി പരാതിയുണ്ട്. കാർ അടിച്ചുതകര്‍ക്കുകയും ചെയ്തു. കാറിന് ൈസഡ് കൊടുക്കാത്തത് സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലെത്തിയത്. നാട്ടുകാര്‍ ഇടപെട്ടതോടെ ആക്രമികൾ കടന്നുകളയുകയായിരുന്നു. അഞ്ചംഗ സംഘമാണ് കൈയേറ്റം ചെയ്തതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ മനുഷ്യാവകാശ സംരക്ഷണ മിഷൻ പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ പൊലീസിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story