Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 10:29 AM IST Updated On
date_range 3 Sept 2018 10:29 AM ISTസി.പി.എം നടപടി ഭീകരവാദികളെപ്പോലും നാണിപ്പിക്കുന്നത്
text_fieldsbookmark_border
പയ്യന്നൂർ: നഗരസഭ വനിത കൗൺസിലറെ വീട് വളഞ്ഞ് ആക്രമിക്കുകയും മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും എം.എസ്.എഫ് നേതാക്കളെ പിന്തുടർന്ന് വധിക്കാൻ ശ്രമിക്കുകയും ചെയ്ത പയ്യന്നൂരിലെ സി.പി.എം നടപടി ഭീകരവാദികളെപ്പോലും നാണിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് ജില്ല ആക്ടിങ് ജനറൽ െസക്രട്ടറി കെ.ടി. സഹദുല്ല ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് സി.പി.എം നേതൃത്വം തയാറാവണം. വനിത ജനപ്രതിനിധിക്ക് വീട്ടിൽപോലും സുരക്ഷിതത്വമില്ല എന്നത് ആഭ്യന്തരവകുപ്പിെൻറ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം മുസ്ലിംലീഗ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എ. ശുക്കൂർ ഹാജി അധ്യക്ഷതവഹിച്ചു. സി.പി. റഷീദ്, റുഖ്നുദ്ദീൻ കവ്വായി, സജീർ ഇഖ്ബാൽ, എസ്.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.കെ. മൂസ ഹാജി, ടി.പി. മഹമൂദ് ഹാജി, എം.ടി.പി. സൈഫുദ്ദീൻ മാസ്റ്റർ, പൂമംഗലം ഇബ്രാഹിം, പി.കെ. അബ്ദുൽ ഖാദർ മൗലവി, റഫീഖ് അഷറഫി, എസ്.കെ. നൗഷാദ്, ഫായിസ് കവ്വായി, ടി.പി. സുബൈർ, ജുനൈസ് കോയിപ്ര, അൻസാർ അലി അക്ബർ, ഷമ്മാസ്, കെ.പി. ഇസ്മയിൽ, ലത്തീഫ് കോച്ചൻ, പി.എം. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story