Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:50 AM IST Updated On
date_range 1 Sept 2018 10:50 AM ISTമഴക്കെടുതി: ധനസമാഹരണത്തിന് ഊന്നൽ നൽകണം -കെ.വി. സുമേഷ്
text_fieldsbookmark_border
കണ്ണൂർ: മറ്റ് പ്രളയബാധിത ജില്ലകളെ അപേക്ഷിച്ച് വൻതോതിലുള്ള ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെട്ട ജില്ലയെന്ന നിലയിൽ കണ്ണൂർ ജില്ല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. പ്രളയബാധിത കേരളത്തിെൻറ പുനർനിർമാണത്തിന്, മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ തനതു ഫണ്ടിൽ നിന്ന് നല്ലരീതിയിൽ സംഭാവന നൽകണം. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ജീവനക്കാരും ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത ജില്ലകളിൽ സഹായമെത്തിക്കുന്നതിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ജില്ലയിൽ നടന്നതെന്ന് എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് പറഞ്ഞു. സഹായങ്ങളുമായി 70 ട്രക്കുകളും ഒരു കണ്ടെയ്നർ ലോറിയുമാണ് വിവിധ ജില്ലകളിലേക്ക് കണ്ണൂരിൽനിന്ന് പോയത്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ജില്ലയിലെ 125 മത്സ്യത്തൊഴിലാളികൾക്ക് 8000ത്തിലേറേ പേരെ രക്ഷിക്കാനായി. പുനരധിവാസ ഫണ്ട് സ്വരൂപിക്കുന്നതിൽ യോജിച്ച മുന്നേറ്റം ജില്ലയിൽ ഉണ്ടാവണമെന്നും ഒരു മാസ വരുമാനം സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിക്കാൻ എല്ലാ വിഭാഗം ആളുകളും മുന്നോട്ടുവരണമെന്നും എ.ഡി.എം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story