Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 11:14 AM IST Updated On
date_range 29 May 2018 11:14 AM ISTഡീസൽ വാങ്ങുന്നതിലെ അശാസ്ത്രീയത: കെ.എസ്.ആർ.ടി.സി ഇന്ധന ഡിപ്പോകൾ മാറ്റി
text_fieldsbookmark_border
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ ഡീസൽ അടിക്കുന്നതിൽ നിലനിന്ന അശാസ്ത്രീയത പുതിയ വിലക്കയറ്റത്തിെൻറ പശ്ചാത്തലത്തിൽ മാറ്റി. െഎ.ഒ.സിയുടെ മംഗളൂരു, മൈസൂരു, ഇരുമ്പനം ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്ക് എത്തിച്ചിരുന്ന ഡീസൽ അമിത െചലവ് ചുരുക്കുന്നതിെൻറ ഭാഗമായി ഡിപ്പോകൾക്ക് സമീപമുള്ള പമ്പുകളിലേക്ക് മാറ്റിനിശ്ചയിച്ച് കോർപറേഷൻ എം.ഡി ഉത്തരവിറക്കി. പുതിയ നിർദേശമനുസരിച്ച് എറണാകുളം, പാലക്കാട്, ചാലക്കുടി, ഗുരുവായൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ സംഭരണികളിൽനിന്ന് െഎ.ഒ.സി കെ.എസ്.ആർ.ടി.സിക്ക് അതത് ജില്ലകളിലേക്കുള്ള ഡീസൽ എത്തിക്കും. മംഗളൂരുവിൽനിന്ന് കാസർേകാട്, കണ്ണൂർ, കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, തൊട്ടിൽപാലം, കോഴിക്കോട്, പൊന്നാനി, ഗുരുവായൂർ, ചാലക്കുടി, മാള എന്നീ യൂനിറ്റുകളിലേക്കാണ് ഇതുവരെ ഡീസൽ എത്തിച്ചിരുന്നത്. മംഗളൂരുവിലെ നിരക്കും ഇവിടങ്ങളിലെ നിരക്കും തമ്മിൽ വ്യത്യാസമുണ്ട്. മൈസൂരുവിൽനിന്ന് പാലക്കാട്, ചിറ്റൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, യൂനിറ്റുകൾക്കാണ് നൽകിവന്നത്. അശാസ്ത്രീയമായിരുന്നു ഇൗ സംവിധാനം. അടിക്കടി ഡീസൽ വിലക്കയറ്റംകൂടിയായേതാടെ െചലവിൽ വലിയ അന്തരമാണ് പ്രകടമായത്. മംഗളൂരു, മൈസൂരു സംഭരണികളെ ഉപേക്ഷിക്കുേമ്പാൾ െചലവിൽ വലിയ വ്യത്യാസമാണ് വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story