Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:11 AM IST Updated On
date_range 26 May 2018 11:11 AM ISTകൊട്ടിയൂർ പീഡനക്കേസ്: മൂന്നു പ്രതികളുടെ വിടുതൽഹരജി വീണ്ടും തള്ളി
text_fieldsbookmark_border
തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസിൽ മൂന്നു പ്രതികൾ സമർപ്പിച്ച വിടുതൽഹരജി തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച വീണ്ടും തള്ളി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസ്സി, ഡോ. ഹൈദരലി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു എന്നിവരുടെ ഹരജിയാണ് ജഡ്ജി പി.എൻ. വിനോദ് തള്ളിയത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളിവികാരിയായിരുന്ന ഫാ. റോബിൻ വടക്കുംചേരിയാണ് കേസിലെ മുഖ്യപ്രതി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ വൈദികനെ കൂടാതെ ഒമ്പതു പ്രതികളാണുള്ളത്. പേരാവൂർ െപാലീസ് അന്വേഷണം നടത്തി തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിറകെ ഇപ്പോൾ ഹരജി സമർപ്പിച്ച മൂന്നുപേരും തങ്ങളെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് തലശ്ശേരി കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. പിന്നീട് ഹൈകോടതിയും സുപ്രീംകോടതിയും ഇവരുടെ ഹരജി തള്ളി. ഹരജിക്കാരോട് വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശിച്ചത്. ഇതേതുടർന്നാണ് മൂവരും തലശ്ശേരി കോടതിയെ കഴിഞ്ഞദിവസം വീണ്ടും സമീപിച്ചത്. വിധി അറിയാൻ മൂവരും വെള്ളിയാഴ്ച കോടതിയിലെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുെവെച്ചന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story