Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 11:11 AM IST Updated On
date_range 20 May 2018 11:11 AM ISTഷമേജ് വധം: മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
തലശ്ശേരി: ആർ.എസ്.എസ് പ്രവര്‍ത്തകനും ഒാേട്ടാറിക്ഷ ഡ്രൈവറുമായ ന്യൂ മാഹി പെരിങ്ങാടി ഇൗച്ചിയിലെ യു.സി. ഷമേജിനെ (41) വെട്ടിക്കൊന്ന കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു. ന്യൂ മാഹി ചെറുകല്ലായി പുതിയപറമ്പത്ത് ഹൗസിൽ ഷബിന്‍ രവീന്ദ്രന്‍ എന്ന ചിക്കു (27), ചെറുകല്ലായി മലയങ്കര മീത്തൽ വീട്ടില്‍ എം.എം. ഷാജി എന്ന മണ്ണട്ട ഷാജി (36), പള്ളൂര്‍ നാലുതറയിലെ നടയൻറവിട ഹൗസിൽ ലിജിന്‍ ചന്ദ്രൻ എന്ന ലിച്ചു (27) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്ചെയ്തത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി 11.45ന് വടകരയിലെ ലോഡ്ജ് മുറിയിൽനിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ഇവർ വെള്ളിയാഴ്ചയാണ് വടകരയിലെത്തിയത്. മദ്യപിക്കുന്നതിനായി ലോഡ്ജിൽ മുറിയെടുത്ത് പുലര്‍ച്ചെ കോയമ്പത്തൂരിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. പ്രതികളെയുംകൂട്ടി നടത്തിയ അന്വേഷണത്തിൽ ചെറുകല്ലായി കുന്നിന് മുകളിൽനിന്ന് ഒരു കൊടുവാൾ, മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപയോഗിച്ച ബൈക്ക്, ഇവരുടെ വീടുകളിൽനിന്ന് സംഭവം നടക്കുേമ്പാൾ ധരിച്ച വസ്ത്രങ്ങൾ എന്നിവ അന്വേഷണസംഘം കണ്ടെത്തി. മേയ് ഏഴിന് രാത്രി സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപൊയിൽ ബാബുവിനെ ആർ.എസ്.എസ് സംഘം കൊന്നതിന് പ്രതികാരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ബാബുവിെൻറ മൃതദേഹം കണ്ടശേഷം ലിജിനും ഷബിനും ബൈക്കിൽ ന്യൂ മാഹിയിലെത്തി. പിന്നീട് സൂക്ഷിച്ചുെവച്ച ആയുധങ്ങളുമായി ഷാജിയും സ്ഥലത്തെത്തി. ഇൗച്ചി കൊമ്മോത്ത് പീടികയിലെ വീട്ടിലേക്ക് ഷമേജ് ഓട്ടോറിക്ഷയില്‍ മടങ്ങവെ കല്ലായി റോഡിലെ കലാഗ്രാമം പരിസരത്തുവെച്ചാണ് സംഘം വളഞ്ഞിട്ട് െകാലപ്പെടുത്തിയത്. അറസ്റ്റിലായ മൂവരും നിരവധി ക്രിമിനൽ േകസുകളിൽ പ്രതികളാണ്. ഷബിനും ഷാജിയും ചേർന്നാണ് ഷമേജിനെ വെട്ടിയത്. വെട്ടുകൊണ്ട് ഓടിയ ഷമേജിനെ ബൈക്കില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയത് ലിജിനാണെന്നും െപാലീസ് പറഞ്ഞു. പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ടംഗസംഘമാണ് കൊല നടത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതല്‍ അറസ്റ്റുണ്ടാകും. 30 പേരുടെ ഫോണ്‍ നിരീക്ഷിച്ചാണ് ഇവരുടെ നീക്കങ്ങള്‍ മനസ്സിലാക്കിയത്. പുലര്‍ച്ചെ രണ്ടരയോടെ പ്രതികളെ തലശ്ശേരി സ്റ്റേഷനിലെത്തിച്ചതായി സി.െഎ കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. കൊലക്കുപയോഗിച്ച ആയുധങ്ങള്‍ക്കായി പൊലീസ് സംഘം വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഷമേജിെൻറ ദേഹത്ത് ആഴമേറിയ 21 മുറിവുകള്‍ ഉള്‍പ്പെടെ 34 മുറിവുകളുണ്ടായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ എ.എസ്.െഎ അജയൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവന്‍, സുജേഷ്, ശ്രീജേഷ് എന്നിവരുമുണ്ടായിരുന്നു. ഷമേജ് കൊല്ലപ്പെട്ട് 12ാം ദിവസമാണ് പ്രതികൾ അറസ്റ്റിലാകുന്നത്. ബാബു വധക്കേസിൽ നാല് പ്രതികൾ നേരേത്ത അറസ്റ്റിലായെങ്കിലും ഷേമജിെൻറ കൊലയാളികളെ പിടികൂടാൻ വൈകുന്നതിൽ ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം വ്യാപകമായ പ്രതിഷേധമുയർത്തിയിരുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത തലശ്ശേരി തലായി തുറമുഖത്തിെൻറ ഉദ്ഘാടന ചടങ്ങ് ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story