Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 11:12 AM IST Updated On
date_range 18 May 2018 11:12 AM ISTമേളകൾ വഴി സർക്കാർ തൊഴിൽ നൽകിയത് 13,568 പേർക്ക്
text_fieldsbookmark_border
കണ്ണൂർ: ഇതുവരെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച തൊഴിൽമേളകളിലൂടെ 13,568 പേർക്ക് തൊഴിൽ നൽകാൻ സംസ്ഥാന സർക്കാറിനായെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. കണ്ണൂരിൽ നിയുക്തി തൊഴിൽമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 20,000ത്തോളം പേർക്ക് ഇതിനകം തൊഴിൽ വാഗ്ദാനങ്ങളും ലഭിച്ചുകഴിഞ്ഞു. സർക്കാർ േമഖലയിലെ 70,000 ഒഴിവുകൾ നികത്തുകയും 13,000 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ എംപ്ലോയ്മെൻറ് എക്സ്േചഞ്ചുകളിലും എംപ്ലോയബിലിറ്റി സെൻററുകൾ സ്ഥാപിക്കും. എംപ്ലോയ്മെൻറ് എക്സ്േചഞ്ചുകൾ വഴി കാർഷികരംഗം ഉൾപ്പെടെയുള്ള ഗ്രാമീണമേഖലകളിൽ തൊഴിലാളികളെ ലഭ്യമാക്കുന്ന നടപടികൾ സർക്കാറിെൻറ പരിഗണനയിലാണ്. തൊഴിലിൽ കൃഷികൂടി ഉൾപ്പെടുത്തണം. എക്സ്ചേഞ്ചുകളിൽ രജിസ്റ്റർചെയ്ത 35 ലക്ഷം പേരിൽ തൊഴിലില്ലാത്തവരുടെ യഥാർഥ എണ്ണം കണക്കാക്കുന്നതിന് വകുപ്പുതല സർവേ നടത്താൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. കോഴിക്കോട് മേഖല എംേപ്ലായ്മെൻറ് ഉപഡയറക്ടർ മോഹൻ ലൂേക്കാസ്, കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല എംപ്ലോയ്മെൻറ് ഓഫിസർ പി.വി. രാജീവൻ, ജില്ല ഇൻഫർമേഷൻ ഒാഫിസർ ഇ.കെ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story