Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനു​േശാചന പ്രവാഹം

അനു​േശാചന പ്രവാഹം

text_fields
bookmark_border
കണ്ണൂർ: പി.പി. ലക്ഷ്മണ​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം. കായികരംഗത്തും കണ്ണൂരി​െൻറ സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞുനിന്ന വ്യക്തിയോടുള്ള സ്നേഹാദരം ആയിരങ്ങളുടെ അന്ത്യാഞ്ജലിയായി. നിര്യാണവാർത്തയറിഞ്ഞ് പുലർച്ച ആശുപത്രിയിലും അദ്ദേഹത്തി​െൻറ വസതിയിലും ആളുകൾ എത്തിയിരുന്നു. സമൂഹത്തി​െൻറ വിവിധ തുറകളിലുള്ളവരുമായി വലുപ്പച്ചെറുപ്പമില്ലാതെ ഇടപെട്ട വ്യക്തിയായിരുന്നു പി.പി. ലക്ഷ്മണൻ. അവസാനമായി ഒരുേനാക്കുകാണാനായി എത്തിയവരുടെ ബാഹുല്യവും ഇത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വസതിയിലെത്തി അേന്ത്യാപചാരമർപ്പിച്ച് റീത്ത് സമർപ്പിച്ചു. കോർപറേഷൻ മേയർ ഇ.പി. ലത, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വെള്ളോറ രാജൻ, കോർപറേഷൻ കൗൺസിലർ അഡ്വ. ടി.ഒ. മോഹനൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, െഎ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറ് കെ. സുരേന്ദ്രൻ, അഡ്വ. റഷീദ് കവ്വായി, കൗൺസിലർ തൈക്കണ്ടി മുരളീധരൻ, സി.എം.പി ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രൻ, സ്പോർട്സ് കൗൺസിൽ മുൻ ജില്ല പ്രസിഡൻറ് പി. ഷാഹിൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, സംഗീതസഭ പ്രസിഡൻറ് കെ. പ്രമോദ്, സെക്രട്ടറി ഒ.എൻ. രമേഷ് എന്നിവരും വസതിയിലെത്തി അനുശോചനമറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story