Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:08 AM IST Updated On
date_range 25 March 2018 11:08 AM ISTക്വാറിയിടിഞ്ഞ് മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് 8.50 ലക്ഷം രൂപവീതം നഷ്ടപരിഹാരം
text_fieldsbookmark_border
കാഞ്ഞങ്ങാട്: പരപ്പ പള്ളത്തുമലയിൽ കരിങ്കൽ നൽകാൻ ഉത്തരവ്. കരിന്തളം കുമ്പളപ്പള്ളിയിലെ കണ്ണെൻറ ഭാര്യ മാധവി (35), കോയിത്തട്ടയിലെ രാമകൃഷ്ണന്‍ എന്ന നവീന്‍ (35) എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. കോഴിക്കോട് തൊഴിൽതര്‍ക്ക നഷ്ടപരിഹാര കമീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഭീമനടി കുറുഞ്ചേരിയിലെ ഷാജിക്ക് 70,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി. ചായ്യോത്തെ സിനീഷിെൻറ ഉടമസ്ഥതയില്‍ പരപ്പ പള്ളത്തുമലയിൽ പ്രവർത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയില്‍ 1999 ഫെബ്രുവരി 25നുണ്ടായ അപകടത്തിൽ ക്വാറി മേസ്ത്രി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. മരിച്ച ക്വാറി മേസ്ത്രി ചായ്യോത്തെ കുഞ്ഞിരാമെൻറ കുടുംബാംഗങ്ങൾ നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story