Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:44 AM GMT Updated On
date_range 23 March 2018 5:44 AM GMTവയൽക്കിളി നേതാവിെൻറ വീടിനുനേരെ ആക്രമണം
text_fieldsbookmark_border
തളിപ്പറമ്പ്: ബൈപാസ് നിർമാണത്തിനായി കീഴാറ്റൂർവയൽ ഏറ്റെടുക്കുന്നതിനെതിരെ വയൽക്കിളികൾ നടത്തുന്ന സമരത്തിന് നേതൃത്വം നൽകുന്ന സുരേഷ് കീഴാറ്റൂരിെൻറ വീടിന് നേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ 1.45ഓടെയാണ് കീഴാറ്റൂർ ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. ശക്തമായ കല്ലേറിൽ വീടിെൻറ മുകൾനിലയിലെ രണ്ട് ജനൽ ഗ്ലാസുകളും താഴെ നിലയിലെ ഒരു ജനൽഗ്ലാസും തകർന്നു. സംഭവസമയം സുരേഷും മൂത്തമകനും താഴെ നിലയിലും ഭാര്യയും ഇളയമകനും മുകൾനിലയിലും ഉറക്കത്തിലായിരുന്നു. തകർന്ന ചില്ലുകൾ ദേഹത്ത് പതിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല. ശബ്ദംകേട്ട് വീട്ടുകാർ ഉണരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന. പ്ലാത്തോട്ടത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ നാലംഗസംഘം കീഴാറ്റൂരിലേക്ക് പോകുന്നതിെൻറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഘർഷസാധ്യതയുള്ളതിനാൽ പ്രദേശത്ത് പൊലീസ് കാവൽ നിലവിലുണ്ട്. 1.25 വരെ സുരേഷിെൻറ വീടിനു സമീപം പൊലീസ് സംഘമുണ്ടായിരുന്നു. ഇവർ മാറിയ ഉടനായിരുന്നു ആക്രമണം. സംഭവം നടന്നയുടൻ സുരേഷ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സുരേഷിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തെ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും ബഹുജനസംഘടനകളും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story