Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴാറ്റൂർ വിഷയം കൂടുതൽ...

കീഴാറ്റൂർ വിഷയം കൂടുതൽ പുകയുന്നു: സി.പി.എം നേതാക്കളിൽ നിലപാട്​ മാറ്റം

text_fields
bookmark_border
കണ്ണൂർ: വയൽക്കിളികളെ പരോക്ഷമായി ന്യായീകരിക്കുന്ന പ്രതികരണവുമായി വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നതോടെ പിണറായി സർക്കാറും സി.പി.എമ്മും കീഴാറ്റൂർ വിഷയത്തിൽ വഴിത്തിരിവിലെത്തി. വയൽ വഴിയുള്ള ബൈപാസിന് പകരം ഇപ്പോഴുള്ള റോഡിന് മുകളിലൂടെ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് എതിരല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പരാമർശം നിലപാട് മാറ്റത്തി​െൻറ സൂചനയായി വിലയിരുത്തപ്പെടുന്നു. ആരുതന്നെ എതിർത്താലും എന്തുവിലകൊടുത്തും കീഴാറ്റൂർ വയലിലൂടെ ബൈപാസ് വരുമെന്നായിരുന്നു ഇതുവരെ സി.പി.എം പറഞ്ഞിരുന്നത്. എലവേറ്റഡ് ഹൈവേക്ക് കേന്ദ്രം തയാറെങ്കിൽ സംസ്ഥാനത്തിന് എതിർപ്പില്ലെന്ന കോടിയേരിയുടെ നിലപാട് ഇതിൽനിന്നുള്ള മാറ്റമാണ്. അതേസമയം, കീഴാറ്റൂരിൽ വയൽ സംരക്ഷിക്കാൻ വയൽക്കിളികളും വയലിലൂടെ ബൈപാസ് നിർമിക്കാൻ സി.പി.എമ്മും മുഖാമുഖം നിൽക്കെ നാട് സംഘർഷഭീതിയിലാണ്. വയൽക്കിളികൾക്കെതിരായ സി.പി.എമ്മി​െൻറ 'നാടിന് കാവൽ' മാർച്ച് ശനിയാഴ്ചയാണ്. പിറ്റേദിവസം വയൽക്കിളികളുടെ 'കേരളം കീഴാറ്റൂരിലേക്ക്' മാർച്ചും നടക്കും. കൂടുതൽ ആളുകളെയും നേതാക്കളെയും അണിനിരത്തി ശക്തിപ്രകടനത്തിനുള്ള ഒരുക്കങ്ങളിലാണ് ഇരുപക്ഷവും. അതിനിടെയാണ് സമരനേതാവ് കീഴാറ്റൂർ സുരേഷി​െൻറ വീട് ആക്രമിക്കപ്പെട്ടത്. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. കൃഷിഭൂമി നഷ്ടപ്പെടുന്ന കുറച്ചുപേരുടെ സമരമായി തുടങ്ങിയ വയൽക്കിളികളുടെ പോരാട്ടം സംസ്ഥാനമാകെ ചർച്ചചെയ്യുന്ന പരിസ്ഥിതി പോരാട്ടമായി മാറുകയാണ്. സി.പി.എമ്മുകാർ കത്തിച്ച സമരപ്പന്തൽ ബഹുജന മാർച്ച് നടത്തി പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ് വയൽക്കിളികൾ. രണ്ടാമതും സമരപ്പന്തൽ കെട്ടുേമ്പാൾ വയൽക്കിളികൾക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകരുടെയും കോൺഗ്രസ്, ബി.ജെ.പി എന്നിവക്ക് പുറമെ, ഇടതുഘടകക്ഷിയായ സി.പി.െഎയുടെയും പിന്തുണയുണ്ട്. വയൽക്കിളികളെ ആക്രമിച്ച് അത് സി.പി.എമ്മി​െൻറ തലയിൽവെക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. സുരേഷ് കീഴാറ്റൂരി​െൻറ സഹോദരനെയടക്കം വധിച്ച് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാൻ നേരത്തേ ആർ.എസ്.എസ് ശ്രമം നടത്തിയിരുന്നതായും സി.പി.എം കുറ്റപ്പെടുത്തുന്നു. എന്നാൽ, സമരത്തെ തുടക്കംമുതൽ അനുകൂലിക്കുന്ന ബി.ജെ.പിക്ക് സമരനേതാവി​െൻറ വീട് ആക്രമിക്കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി പി. സത്യപ്രകാശ് പറഞ്ഞു. അക്രമത്തിന് പിന്നിൽ ആരെന്ന നിഗമനത്തിനില്ലെന്നും പൊലീസ് അന്വേഷിച്ച് കണ്ടെത്തെട്ടയെന്നുമാണ് സുരേഷ് കീഴാറ്റൂരി​െൻറ നിലപാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story