Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ 6000 പുതിയ തസ്​തികകൾ

text_fields
bookmark_border
കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ പുതുതായി വരുന്നത് 6000 തസ്തികകൾ. 1000 ബസുകൾ വാങ്ങുന്നതു വഴിയാണ് ഇത്രയും തസ്തികകൾ ഉണ്ടാകുന്നത്. ഇതിൽ ടെൻഡർ നൽകിയ ആദ്യ നൂറ് ബസുകളിൽ ഇരുപതെണ്ണം പുറത്തിറങ്ങി. ഒരു ബസിന് 2.5 കണ്ടക്ടർ, 2.5 ഡ്രൈവർ, ക്ലർക്ക്/മെക്കാനിക്ക് ഒന്ന് എന്നിങ്ങനെയാണ് തസ്തിക അനുവദിച്ചിട്ടുള്ളത്. പി.എസ്.സി പരീക്ഷ എഴുതിയ 4000ലേറെ പേർക്ക് അഡ്വൈസ് മെമ്മോ നൽകിയ കെ.എസ്.ആർ.ടി.സിയിൽ ഒരു നിയമനം പോലും നടന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. നിലവിലെ ജീവനക്കാർക്കുതന്നെ ഒന്നാം തീയതി ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് കോർപറേഷനുള്ളത്. പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയാൽ മൂന്നുമാസത്തിനകം നിയമന ഉത്തരവ് നൽകണമെന്നിരിക്കെ സമയപരിധി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സി നിയമന ഉത്തരവ് നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഉത്തരവ് നടപ്പാക്കാനാവില്ല എന്ന് പി.എസ്.സിയെ അറിയിച്ച കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ നിരത്തിലിറങ്ങുന്നതിനനുസരിച്ച് നിയമന ഉത്തരവ് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇൗ സർക്കാറി​െൻറ കാലാവധിക്കുള്ളിൽ 8600 ബസുകളുള്ള സ്ഥാപനമായി കോർപേറഷനെ മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിലെ ബസുകളെല്ലാം ഒാർഡിനറി ബസുകളാക്കി മാറ്റും. പുതിയ ബസുകൾ ഫാസ്റ്റ്, ടി.ടി, സൂപ്പർ ഫാസ്റ്റ് ബസുകളായി ഒാടിക്കും. 12000 രൂപ പ്രതിദിന വരുമാനമുള്ള സർവിസുകൾ മാത്രമാണ് നടത്തുക. സർക്കാറി​െൻറ കാലാവധി കഴിയുേമ്പാൾ കോർപറേഷനെ ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറഞ്ഞു. രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story