Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 11:08 AM IST Updated On
date_range 15 March 2018 11:08 AM IST'പ്രണയ'ത്തിെൻറ അക്ഷരക്കൂട്ടുമായി വത്സൻ
text_fieldsbookmark_border
കൂത്തുപറമ്പ്: 71ാം വയസ്സിലും സ്വന്തം പുസ്തകവുമായി വായനക്കാരെ തേടിയിറങ്ങിയിരിക്കുകയാണ് കൂത്തുപറമ്പ് നിർമലഗിരിയിലെ കുറ്റ്യൻ വത്സൻ. അഞ്ചു വർഷം മുമ്പ് സ്വന്തമായി പ്രസിദ്ധീകരിച്ച 'പ്രണയം' എന്ന നോവലാണ് വത്സൻ കടകൾ തോറും കയറി വിൽപന നടത്തുന്നത്. പ്രാരബ്ദങ്ങൾക്കിടയിൽ നാലാം ക്ലാസുവരെ മാത്രേമ വത്സന് പഠിക്കാൻ സാധിച്ചിരുന്നുള്ളൂ. ചെറുപ്പത്തിൽ ബീഡിക്കമ്പനിയിലായിരുന്നു ജോലി. പിന്നീട് ക്ഷേത്രങ്ങളിൽ വളയും മാലയും പുസ്തകങ്ങളും വിൽക്കലായിരുന്നു പ്രധാന തൊഴിൽ. ഒഴിവുസമയങ്ങളിൽ വിൽപനക്കുെവച്ച പുസ്തകങ്ങൾ വായിച്ചാണ് കഥയെഴുതാനുള്ള പ്രേരണയായത്. ഏതാനും വർഷംമുമ്പ് സ്വന്തം അനുഭവങ്ങൾ ഉൾക്കൊള്ളുന്ന 'പ്രണയം' എന്ന നോവൽ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാൻ സാധിച്ചിരുന്നില്ല. പ്രസാധകനെയോ സ്പോൺസറേയൊ കണ്ടെത്താനാകാതെയാണ് കൈയെഴുത്ത് പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്നത്. പിന്നീട് കൂത്തുപറമ്പിലെ സ്വകാര്യ പ്രസ് ഉടമയുടെ സഹായത്തോടെയാണ് നോവൽ വെളിച്ചം കാണുന്നത്. 500 കോപ്പിയാണ് ആദ്യപതിപ്പായി പുറത്തിറങ്ങിയത്. ഇത് പൂർണമായും വിറ്റഴിച്ചശേഷം സഹകരണ പ്രസിെൻറ കാരുണ്യത്തിൽ രണ്ടാം പതിപ്പായി 1000 കോപ്പിയും പുറത്തിറക്കി. വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് സ്വന്തം പുസ്തകങ്ങളെല്ലാം വിറ്റുതീർക്കുന്നത്. നിർമലഗിരിയിലെ വാടകവീട്ടിലാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. കൂത്തുപറമ്പ് നഗരസഭ വീട് നിർമിച്ചുനൽകാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനിയും യാഥാർഥ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story