Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:30 AM IST Updated On
date_range 9 Jun 2018 10:30 AM ISTനിപ ഭീതിക്കും വ്യാജപ്രചാരണങ്ങൾക്കും വിട; കൊട്ടിയൂരിലേക്ക് തീർഥാടകരുടെ ഒഴുക്ക്
text_fieldsbookmark_border
കൊട്ടിയൂർ: നിപ വൈറസ് ബാധ സൃഷ്ടിച്ച ഭീതിയും വ്യാജപ്രചാരണങ്ങളും അവസാനിച്ചതോടെ കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം മുൻവർഷങ്ങളെപ്പോലെ വർധിച്ചുതുടങ്ങി. ഈ വർഷം ഉത്സവാരംഭം മുതൽ ക്ഷേത്രത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി പ്രചാരണങ്ങളുമുണ്ടായി. എന്നാൽ, ഇവ വ്യാജ പ്രചാരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങിയത്. നിപയുടെ മറവിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടിയെടുത്തതോടെ ജനം അനാവശ്യ ഭീതി ഉപേക്ഷിക്കുകയാണ്. കൊട്ടിയൂരിലേക്ക് വരുന്ന തീർഥാടകരെ തടയുന്നതായി ഉൾപ്പെടെ പ്രചാരണമുണ്ടായിരുന്നു. ഇത്തരം സന്ദേശങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഉത്സവ സീസണിൽ കൊട്ടിയൂരിൽ 5.61 കോടിയുടെ വരുമാനമാണുണ്ടായത്. എന്നാൽ, ഇത്തവണ 31 ലക്ഷം രൂപയാണ് ഒമ്പത് ദിവസത്തെ വരുമാനം. പലരും വഴിപാടുകൾ മണി ഓർഡറായി അയച്ചിട്ടുണ്ട്. എന്നാൽ, പോസ്റ്റൽ സമരം ഇതിനെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story