Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:59 AM IST Updated On
date_range 7 Jun 2018 10:59 AM ISTനേതാവിന് നൽകിയ രാജിക്കത്ത് തെര. കമീഷന് മുന്നിൽ; ഗ്രാമപഞ്ചായത്ത് അംഗം വെട്ടിൽ
text_fieldsbookmark_border
കാസർകോട്: തെൻറ അനുമതിയില്ലാതെ പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കരുതെന്ന നിബന്ധനയിൽ രാഷ്ട്രീയതന്ത്രത്തിെൻറ ഭാഗമായി നേതാവിെൻറ കൈവശം എഴുതിനൽകിയ രാജിക്കത്ത് തെരഞ്ഞെടുപ്പ് കമീഷന് മുന്നിലെത്തിയപ്പോൾ പഞ്ചായത്ത് മെംബർ വെട്ടിലായി. ബി.ജെ.പി-വിമത കോൺഗ്രസ് കൂട്ടുകെട്ട് ഭരിക്കുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് മെംബർ സുനിഷ് ജോസഫിെൻറ രാജിക്കത്താണ് തെരഞ്ഞെടുപ്പ് കമീഷന് മുന്നിലെത്തിയത്. ആർക്കും ഭൂരിപക്ഷമില്ലാതെ മാറിയും മറിഞ്ഞും കൊണ്ടിരിക്കുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ സുനിഷിെൻറ രാജിക്കത്തിെൻറ ഭാവിക്കനുസരിച്ചായിരിക്കും ഭരണമെന്നതാണ് ഇപ്പോഴത്തെ നില. തെൻറ അറിവോടെയല്ലാതെയുള്ള രാജിക്കത്ത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് അയച്ചതായി സുനിഷ് ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ മൂന്നിന് തെൻറ വീട്ടിൽ വന്ന് ഏറെ സമ്മർദം ചെലുത്തി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് എ.ടി. ജോസഫാണ് രാജിക്കത്ത് വാങ്ങിയത്. വിമത കോൺഗ്രസ് അംഗം ജോസഫ് പാറത്തട്ടയുമുണ്ടായിരുന്നു. നാലിന് പഞ്ചായത്തിൽ സെക്രട്ടറിയുണ്ടായിരുന്നില്ല. അഞ്ചിന് അദ്ദേഹത്തിെൻറ വീട്ടിൽ പോയി ഇവർ കത്ത് കൈമാറുകയായിരുന്നു. ഇതിൽ ഗൂഢാലോചനയുണ്ട്. ഇക്കാര്യം ജില്ല കലക്ടറെയും തെരഞ്ഞെടുപ്പ് കമീഷനെയും അറിയിച്ചിട്ടുണ്ടെന്നും സുനിഷ് പറഞ്ഞു. എട്ടാം വാർഡിൽനിന്ന് സ്വതന്ത്രനായാണ് സുനിഷ് ജോസഫ് വിജയിച്ചത്. 16 അംഗ ഗ്രാമപഞ്ചായത്തിൽ തുടക്കത്തിൽ യു.ഡി.എഫ് അഞ്ച്, ബി.ജെ.പി മൂന്ന്, എൽ.ഡി.എഫ് ഏഴ്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഏഴംഗങ്ങളുള്ള എൽ.ഡി.എഫിനായിരുന്നു തുടക്കത്തിൽ ഭരണം. പിന്നീട് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും ഒരു ആർ.എസ്.പി അംഗവും ചേർന്ന് 2016 ഡിസംബർ ഒന്നിന് അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കി. പുതിയ ഭരണസമിതിയിൽ വിമത കോൺഗ്രസ് അംഗം പ്രസിഡൻറും സുനിഷ് വൈസ് പ്രസിഡൻറുമായി. 2017 ജനുവരിയിൽ സുനിഷ് വൈസ് പ്രസിഡൻറ് സ്ഥാനം രാജിെവച്ചു. ബി.ജെ.പിക്ക് വൈസ് പ്രസിഡൻറ് സ്ഥാനം ലഭിച്ചു. സുനിഷിനെ രാജിവെപ്പിക്കാൻ പഞ്ചായത്തിലെ വിമത കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗങ്ങളും ഒരുക്കിയ കെണിയാെണന്നാണ് സൂചന. സുനിഷ് രാജിവെച്ചാൽ എട്ടാം വാർഡിൽ ബി.ജെ.പിക്ക് ജയപ്രതീക്ഷയുണ്ട്. മുഴുവൻസമയ രാഷ്ട്രീയം വിട്ട് സുനിഷ് അധ്യാപകവൃത്തിയിലേക്ക് മാറിയതോടെ സുനിഷിെൻറ രാജിക്കത്ത് എഴുതിവാങ്ങാൻ എളുപ്പമായി. രാജിക്കത്ത് സുനിഷിേൻറതാണെന്ന് ഉറപ്പിച്ചാൽ കമീഷന് അത് അംഗീകരിച്ചേക്കാം. അതേസമയം, ഹിയറിങ്ങിനുെവച്ചാൽ സുനിഷിന് തെൻറ വാദം ഉന്നയിക്കാം. സുനിഷിെൻറ രാജിക്കത്തിൽ ഒപ്പുെവച്ച ഗസറ്റഡ് ഒാഫിസറുടെ പിന്തുണയും ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story