Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:29 AM IST Updated On
date_range 3 Jun 2018 10:29 AM ISTഎട്ടിക്കുളം: നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടരുത് -സമസ്ത
text_fieldsbookmark_border
പയ്യന്നൂർ: എട്ടിക്കുളത്ത് ജമാഅത്ത് കമ്മിറ്റിയുടെ നിർദേശം അവഗണിച്ച് പുറത്തുനിന്നെത്തിയ എ.പി വിഭാഗം അനുയായികളെ കൊണ്ട് ജുമുഅ ആരംഭിക്കാനുള്ള ശ്രമം നാടിെൻറ ഐക്യവും സമാധാനാന്തരീക്ഷവും തകർക്കുമെന്ന് സമസ്ത കോഓഡിനേഷൻ കമ്മിറ്റി പയ്യന്നൂർ മേഖല കമ്മിറ്റി യോഗം. എട്ടിക്കുളത്തെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് സംഘടനാ ലാഭം കൊയ്യാനുള്ള ശ്രമം അനുവദിക്കില്ല. പ്രവർത്തകരെയും മഹല്ല് ഭാരവാഹികളെയും കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ചെറുക്കും. പരിസരത്തെ കിണറുകളിൽ മാലിന്യം തള്ളി കുടിവെള്ളം പോലും നിഷേധിച്ച് നാട്ടുകാർക്കുനേരെ പ്രകോപനം അഴിച്ചുവിട്ട് ലാഭം കൊയ്യാനാണ് വിഘടിത വിഭാഗം ശ്രമിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നിയമപരമായും ജനാധിപത്യ രീതിയിലും നേരിടുമെന്നും ഭാരവാഹികൾ പറഞ്ഞു. മേഖല ചെയർമാൻ കെ.പി.പി. തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല കമ്മിറ്റി അംഗം മുഹമ്മദ് രാമന്തളി, എസ്.കെ.എസ്.ബി.വി സംസ്ഥാന ജന. സെക്രട്ടറി അഫ്സൽ രാമന്തളി, ശബീർ പുഞ്ചക്കാട്, ടി.പി. മുഹമ്മദ് കുഞ്ഞി, കെ.പി. മൊയ്തീൻ കുഞ്ഞി മൗലവി, കെ.പി. അബ്ദുന്നാസർ, എ. സുൽഫിക്കർ അലി, സി.എച്ച്. സമീർ, ത്വയ്യിബ് പെരുമ്പ, നജ്മുദ്ദീൻ പിലാത്തറ, മുഹമ്മദലി ഹാജി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story