Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:41 AM IST Updated On
date_range 2 Jun 2018 10:41 AM ISTതുരുത്തി ദേശീയപാത വികസനനടപടികൾ ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു
text_fieldsbookmark_border
പാപ്പിനിശ്ശേരി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തുരുത്തിയിൽ നടത്തുന്ന സർേവനടപടികൾ ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. പാപ്പിനിശ്ശേരി തുരുത്തിയിലെ എ. പ്രദീപൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ വിധിയുണ്ടായത്. ഇതിെൻറ അടിസ്ഥാനത്തിൽ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായി മാത്രമേ നോട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾ നടത്താവൂ എന്നും വിധിയിൽ പറയുന്നുണ്ട്. വിധിയുടെ പകർപ്പ് ദേശീയപാത അതോറിറ്റിക്കും സർേവനടപടികൾ നടത്തുന്ന ദേശീയപാതാ വിഭാഗത്തിനും നൽകിയിട്ടുണ്ട്. കോടതിവിധി വന്നതതോടെ തുരുത്തി കോളനിവാസികൾ താൽക്കാലിക ആശ്വാസത്തിലാണ്. വികസനത്തിെൻറ ഭാഗമായി തുരുത്തിയിലെ 29 വീടുകളും 400 കൊല്ലം പഴക്കമുള്ള ക്ഷേത്രവുമാണ് മണ്ണിനടിയിൽ അമരുക. ഇതിനെതിരെ കോളനിവാസികൾ കഴിഞ്ഞ 36 ദിവസമായി കുടിൽകെട്ടി സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story