Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:32 AM IST Updated On
date_range 1 Jun 2018 10:32 AM ISTതുരീയം രണ്ടാംദിനം: അമൃതവർഷം പൊഴിഞ്ഞ സായംസന്ധ്യ
text_fieldsbookmark_border
പയ്യന്നൂർ: സംഗീതകുലപതികൾ തെളിച്ച പാതയിൽനിന്ന് വ്യതിചലിക്കാതെ കറതീർന്ന ആലാപനത്തോടെ ഗായകൻ ഒ.എസ്.ടി എന്ന ഒ.എസ്. ത്യാഗരാജൻ പാടി നിറഞ്ഞപ്പോൾ തുരീയം സംഗീതത്തിെൻറ രണ്ടാം ദിനം ധന്യം. കൃതികളുടെയും രാഗങ്ങളുടെയും തെരഞ്ഞെടുപ്പിൽ കണിശത പുലർത്തിയ ഒ.എസ്.ടി പരിചിതകൃതികൾ പാടുന്നതിനൊപ്പം ഗൗരവപൂർണമായ രാഗങ്ങളും കൃതികളും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കാതെയുള്ള രാഗസഞ്ചാരം പ്രേക്ഷകർക്ക് അനന്യ സംഗീതസദ്യയായി. വയലിൻ തന്ത്രികളിൽ ഭാവവിസ്മയം തീർത്ത് വി.വി. രവി പാട്ടിന് തണലായപ്പോൾ പ്രായം തെല്ലും തടസ്സമാകാതെ മൃദംഗത്തിെൻറ തോൽപുറത്ത് രാഗപ്പെരുമഴ തീർക്കുകയായിരുന്നു മന്നാർഗുഡി ഈശ്വർ. ഉഡുപ്പി ശ്രീധറുടെ ഘടവാദനവും ഒ.എസ്.ടിയുടെ പാട്ടിനെ ശക്തമാക്കി. മൂന്നാം ദിനമായ വെള്ളിയാഴ്ച ഹരികുമാർ ശിവെൻറ വയലിൻ കച്ചേരിയാണ്. തൃശൂർ ബി. ജയറാം (മൃദംഗം), കലേഷ് രാധാകൃഷ്ണൻ (തകിൽ) എന്നിവർ മേളമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story