Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:51 AM IST Updated On
date_range 31 Jan 2018 10:51 AM ISTസൈബുന്നിസയെ കൊന്നതാണെന്ന് --പിതാവ്
text_fieldsbookmark_border
മംഗളൂരു: മാണ്ട്യ കെ.ആർ പേട്ട മൈനോറിറ്റി നവോദയ സ്കൂൾ വിദ്യാർഥി സൈബുന്നിസയെ കൊന്ന് സീലിങ് ഫാനിൽ കെട്ടിത്തൂക്കിയതാണെന്ന് പിതാവ് മുഹമ്മദ് ഇബ്രാഹീം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കായികാധ്യാപകൻ രവികുമാർ മകളുടെ തല ചുമരിൽ അടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ആംബുലൻസ് വിളിക്കാതെ മൃതദേഹം സ്കൂട്ടറിൽ ആശുപത്രിയിൽ കൊണ്ടുപോയെന്ന ഹീനപ്രവൃത്തിയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. നഷ്ടപരിഹാരത്തിൽ ഒതുക്കാവുന്നതല്ല സംഭവം. നീതി ലഭിക്കണമെന്ന് ഇബ്രാഹീം പറഞ്ഞു. സി.ഐ.ഡി അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് ഡി.സി ഓഫിസ് മാർച്ച് നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ സംബന്ധിച്ച എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.പി. സിറാജുദ്ദീൻ പറഞ്ഞു. സൈബുന്നിസയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story