Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇതൊരു പുഴയുടെ...

ഇതൊരു പുഴയുടെ ഒാർമപ്പുസ്​തകം

text_fields
bookmark_border
കാസർകോട്: ''പണ്ട് ഇൗ പുഴയിൽ ഇരുനിലബോട്ട് സർവിസ് നടത്തിയിരുന്നു... പാദൂർക്കാരുടെ ബോട്ട് എന്നാണ് അത് അറിയപ്പെട്ടിരുന്നത്. തെക്കിലിന് അപ്പുറത്ത് പാണ്ടിക്കണ്ടം വരെ ഇൗ ബോട്ട് യാത്രചെയ്തിരുന്നു...'' ''എത്രവലിയ മലവെള്ളപ്പാച്ചിലുണ്ടായാലും ഞങ്ങൾ കടത്ത് നിർത്തിയിരുന്നില്ല. പുഴയിൽ നല്ല ഒഴുക്കുണ്ടാകുേമ്പാൾ പുലിക്കുന്ന് ഭാഗത്തേക്ക് തുഴഞ്ഞുപോകും. വെള്ളത്തിന് നല്ല ബാറ് ഉണ്ടാകുേമ്പാൾ കവുക്കോലിന് പുറമെ തോണിയിൽ രണ്ട് ഭാഗത്തും തുഴകൾ ഘടിപ്പിച്ച് യാത്രക്കാരിൽ രണ്ടുപേരെ തുഴയാൻ ഏൽപിക്കുകയും ചെയ്തിരുന്നു...'' ഒരു പുഴയുടെ ഒാർമപ്പുസ്തകവും ആത്മകഥയുമാവുകയാണ് ജില്ല സ്‌കൂൾ കലോത്സവത്തി​െൻറ സ്മരണികയായി പ്രസിദ്ധീകരിക്കുന്ന 'ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവർത്തമാനങ്ങൾ' എന്ന പഠനഗ്രന്ഥം. ജില്ല കലോത്സവത്തിന് വേദിയായ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളി​െൻറ അരികിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴ പുസ്തകത്തിന് വിഷയമായത് യാദൃച്ഛികമായല്ല. പതിവുരീതിയിലുള്ള മാമൂൽ സമാഹാരമാകാതെ പുഴവായനകളുടെ സമഗ്രഗ്രന്ഥം എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ സ്മരണിക വിദ്യാർഥികൾക്കും മുതിർന്നവർക്കും പുതിയ അറിവ് പകരുന്നതായി. നാശത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ചന്ദ്രഗിരിപ്പുഴയുടെയും അതി​െൻറ തീരജീവിതത്തി​െൻറയും ചരിത്രരേഖ കൂടിയാണിത്. പുഴയും അത് നീരൂട്ടിവളർത്തിയ ദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, പഠനങ്ങൾ, പുരാവൃത്തങ്ങൾ, നിരീക്ഷണങ്ങൾ, പുഴയോടൊത്ത് -------ജീവിതോപാനം---------- നടത്തിയ മനുഷ്യരുടെ ഒാർമകൾ, സാഹിത്യത്തിലെ പുഴകൾ എന്നിങ്ങനെ പലതായി തിരിച്ച വിഷയസമൃദ്ധി 360 പേജുകളുള്ള പുസ്തകത്തെ കാമ്പുറ്റതാക്കുന്നു. പുഴകളുടെ പരിരക്ഷണത്തിനുവേണ്ടി ജീവിച്ച ഡോ. എ. ലതയുടെ ഒാർമക്കായാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ഡോ. ലതയെക്കുറിച്ച് പരിസ്ഥിതി, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ. രാമചന്ദ്രൻ എഴുതിയ ജലതർപ്പണം എന്ന ലേഖനത്തോടെയാണ് ജീവനരേഖയിലെ അധ്യായങ്ങൾ തുറക്കുന്നത്. ജി.ബി. വത്സൻ ചീഫ് എഡിറ്ററും കെ.വി. മണികണ്ഠദാസ് എഡിറ്ററുമായ സമിതിയാണ് ജീവനരേഖയുടെ അണിയറയിൽ പ്രവർത്തിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story