Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:33 AM IST Updated On
date_range 18 Jan 2018 10:33 AM ISTമാധ്യമ പ്രവര്‍ത്തകെൻറ മൃതദേഹം പൊലീസ് ചവറുവണ്ടിയില്‍ നീക്കി
text_fieldsbookmark_border
മംഗളൂരു: മാധ്യമ പ്രവര്‍ത്തകെൻറ മൃതദേഹത്തോടു പൊലീസ് കാണിച്ച അനാദരവ് വിവാദമായതോടെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ബൈക്ക് മരത്തിലിടിച്ചതിനെത്തുടര്‍ന്നു മരിച്ച സ്വകാര്യ ചാനൽ പ്രവര്‍ത്തകന്‍ മൗനേഷ് പോതരാജിെൻറ (28) മൃതദേഹമാണ് ഹാവേരി നഗരസഭ മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന ട്രാക്ടറില്‍ ഹനഗര്‍ ആശുപത്രിയില്‍ എത്തിച്ചത്. മാലിന്യത്തില്‍ പുതഞ്ഞ മൃതദേഹം പൊലീസ് തുടച്ചുവൃത്തിയാക്കാതെ സ്വീകരിക്കില്ലെന്ന് ആശുപതി അധികൃതര്‍ ശഠിച്ചു. പൊലീസ് സമീപനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സിസ്രിയിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. സംഭവം തന്നെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ പ്രതികരിച്ചു. ഉത്തരമേഖല എ.ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story