Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:33 AM IST Updated On
date_range 18 Jan 2018 10:33 AM ISTയുവതിയുടെ ആത്മഹത്യ: ഭർത്താവിന് തടവും പിഴയും
text_fieldsbookmark_border
പയ്യന്നൂർ: സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിനതടവും പിഴയും. ആലക്കോട്ടെ ടാപ്പിങ് തൊഴിലാളി ചാലിൽ ജോസിനെയാണ് (46) പയ്യന്നൂർ അസിസ്റ്റൻറ് സെഷൻസ് കോടതി 11 വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും വിധിച്ചത്. 1999 ജൂൺ ഒന്നിന് ജോസിെൻറ ഭാര്യ വയത്തൂരിലെ റോസമ്മ (27) ഭർതൃവീട്ടിൽ വിഷംകഴിച്ച് മരിച്ച സംഭവത്തിലാണ് ശിക്ഷ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് റോസമ്മയെ പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനവിവരമറിഞ്ഞ് റോസമ്മയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ ജോസിെൻറ വീട്ടിലെത്തിയെങ്കിലും അനുവദിച്ചില്ലത്രെ. ഇതേതുടർന്ന് തൊട്ടടുത്ത ദിവസം ജോസ് ജോലിക്കുപോയശേഷം റോസമ്മ വിഷംകഴിച്ച് മരിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഒരു മാസത്തിനുശേഷമാണ് ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story