Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 11:08 AM IST Updated On
date_range 10 Jan 2018 11:08 AM ISTഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
text_fieldsbookmark_border
കണ്ണൂർ: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ കണ്ണൂരിൽ കണ്ടെത്തിയ നാല് മൃതദേഹങ്ങളിൽ രണ്ടെണ്ണം തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറി. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച രണ്ട് മൃതദേഹങ്ങളാണ് ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറത്തെ തലവിള ഹൗസിൽ ജോയ് (34), കന്യാകുമാരി ചിന്നതുറയിലെ മരിയാദാസൻ (62) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്കു കൈമാറിയത്. മാതാവിെൻറ ഡി.എൻ.എ പരിശോധന ഫലവുമായി സാമ്യം കണ്ടെത്തിയതിനെ തുടർന്നാണ് ജോയിയുടെ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കളെ അറിയിച്ചത്. പിതാവ്: പരേതനായ ജറോൺ. മാതാവ്: സെലിൻ. ഭാര്യ: അൽഫോൺസ. സഹോദരി: പ്രിയ. ജോയിക്കൊപ്പം കടലിൽ പോയിരുന്ന റോബർട്ട്, ഗിൽബർട്ട്, സേസ്ടിമ എന്നിവർ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. പിതാവ് ധർമപിള്ളെയുടെ ഡി.എൻ.എ സാമ്പിൾ പരിശോധനയിലൂടെയാണ് മരിയാദാസിെൻറ മൃതദേഹം തിരിച്ചറിഞ്ഞത്. ഭാര്യ: ലുക്കാസ് മേരി. മക്കൾ: മെറിൻ മെേൻറാ, സറിൻ, ഹെറിൻ, നീനു, നീതു. മരുമക്കൾ: ജോസ് ആൻറണി, ജോൺ മോഹൻ, ഡെൻസസ്, രാഹുൽ, സൂര്യ. ഇളയമകൾ നീതുവിെൻറ വിവാഹം നവംബറിലാണ് നടന്നത്. ഇതിനുശേഷം ആദ്യമായി മരുമകനോടൊപ്പം മത്സ്യബന്ധനത്തിന് പോയദിവസമാണ് മരിയാദാസ് അപകടത്തിൽപെട്ടത്. മരിയാദാസിനൊപ്പം കടലിൽ പോയ ജോസ് ആൻറണി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കണ്ണൂർ തഹസിൽദാർ വി.എം. സജീവെൻറ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ടോടെ മൃതദേഹങ്ങൾ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. ഏഴിമല ഭാഗത്തുനിന്നാണ് കടലിൽ ഒഴുകിനടന്ന മൃതദേഹങ്ങൾ തിരച്ചിൽ സംഘത്തിന് കിട്ടിയത്. അടുത്തടുത്ത ദിവസങ്ങളിൽ കണ്ടുകിട്ടിയ നാലു മൃതദേഹങ്ങളും ആഴ്ചകളായി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story