Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണറും തുരങ്കവും...

കിണറും തുരങ്കവും വേണ്ട; ഭൂമി തുളച്ച് ​വെള്ളമെത്തിക്കും ഗോവിന്ദറാം ഭായി

text_fields
bookmark_border
വേണു കള്ളാർ കാസർകോട്: കിണർ വേണ്ട, കുഴൽക്കിണറോ തുരങ്കങ്ങളോ വേണ്ട. ഭൂമി വിലങ്ങനെ തുരന്ന് ഗോവിന്ദറാം ഭായി നീരുറവകൾ പുറത്തേക്കൊഴുക്കും. ഭൂഗർഭ ജലവിതാനത്തെ ബാധിക്കാത്ത രീതിയിൽ ലളിതമായ സാേങ്കതികവിദ്യയുടെ സഹായത്തോടെ വെള്ളം കണ്ടെത്തുന്ന വിദ്യയുമായാണ് രാജസ്ഥാനിൽനിന്ന് ഗോവിന്ദറാം ഭായി എത്തിയത്. രാജസ്ഥാൻ നാഗൂർ ജില്ലയിലെ നിമാസ് ഗ്രാമക്കാരനാണ് കർഷകനായ ഗോവിന്ദറാം ഭായി. 17 വർഷമായി ഇദ്ദേഹം വിലങ്ങൻ കുഴൽക്കിണറുകളുടെ നിർമാണജോലി ചെയ്യുന്നു. പ്രത്യേക തരത്തിൽ രൂപകൽപനചെയ്ത ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ചാണ് നിർമാണം. കഴിഞ്ഞദിവസം കാസർകോട് എൻമകജെയിലെത്തിയ ഗോവിന്ദറാം ഭായ് പെർളയിലെ ശിവപ്രസാദ്, കാട്ടുകുക്കെയിലെ ഉമേശ്കുമാർ സാലെ എന്നിവരുടെ കൃഷിയിടങ്ങളിൽ വിലങ്ങൻ കുഴൽക്കിണർ നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി. പെർള, പുത്തൂർ എന്നിവിടങ്ങളിലെ മറ്റുചില കർഷകരും ഇൗ സാേങ്കതികവിദ്യ ഉപയോഗപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ച് ഇദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കർണാടക പുത്തൂരിൽ ചേർന്ന കർഷകരുടെ യോഗത്തിൽ ഗോവിന്ദറാം ഭായിയെ ആദരിച്ചിരുന്നു. ഗോവയിൽ വിലങ്ങൻ കിണറുകളുടെ നിർമാണത്തിലേർപ്പെട്ടിരുന്ന ഇദ്ദേഹം ജലസംരക്ഷണ പ്രവർത്തകനും പരിസ്ഥിതി പത്രപ്രവർത്തകനുമായ ശ്രീപഡ്രെ മുഖേനയാണ് എൻമകജെയിലെത്തിയത്. അടുത്തദിവസം നാട്ടിലേക്ക് മടങ്ങും. രണ്ടാഴ്ചക്കകം സഹായികളോടൊപ്പം തിരികെയെത്തി നിർമാണപ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. ഗോവയിൽ ചികിത്സ നടത്തുന്ന ഡോ. ചാച്ചാടിയാണ് ഇദ്ദേഹത്തെ അവിടേക്ക് കൊണ്ടുവന്ന് ഇൗ വിദ്യ പരീക്ഷിച്ചത്. തുരങ്കങ്ങളെക്കാൾ കുറഞ്ഞ ചെലവിലും വേഗത്തിലും വെള്ളം കണ്ടെത്താനാവുമെന്നാണ് ഗോവിന്ദറാം ഭായി അവകാശപ്പെടുന്നത്. ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യാത്തയിടങ്ങളിലാണ് ഇത് കൂടുതൽ ഫലപ്രദമാവുക. നാലിഞ്ച് വ്യാസത്തിലാണ് ഭൂമി തുരക്കുന്നത്. 100 അടി നീളത്തിൽ തുരക്കാൻ ആറ് മുതൽ ഏഴ് മണിക്കൂർ വരെ വേണ്ടിവരും. 300 അടിവരെ തുരക്കാനുള്ള യന്ത്രസാമഗ്രികൾ ഗോവിന്ദറാം ഭായിയുടെ കൈവശമുണ്ട്. ഒരു മീറ്റർ തുരക്കുന്നതിന് 250 രൂപ ചെലവുവരും. 7.5 കുതിരശക്തിയിൽ പ്രവർത്തിക്കുന്ന മോേട്ടാർ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്. ചെങ്കൽപാറയുള്ള കുന്നുകളാണ് തുരക്കാൻ എളുപ്പം. കരിങ്കൽപാറയിൽ ഇൗ വിദ്യ ഫലിക്കില്ലെന്നതാണ് ഇദ്ദേഹത്തി​െൻറ അനുഭവം. വെള്ളമില്ലാത്ത കിണറുകൾക്കുള്ളിലും വിലങ്ങനെ തുരന്ന് നീരൊഴുക്കുണ്ടാക്കാനാവും. കുഴൽക്കിണറുകളുടെ ആധിക്യം ഭൂഗർഭജല സമ്പത്തിന് ഭീഷണിയായി മാറിയ ജില്ലയിൽ വിലങ്ങൻ കുഴൽക്കിണറുകൾക്ക് സാധ്യതയേറെയാണെന്ന് ശ്രീപഡ്രെ അഭിപ്രായപ്പെടുന്നു. രാജസ്ഥാനിൽ തദ്ദേശവാസികൾ രണ്ട് പതിറ്റാണ്ട് കാലമായി കുടിവെള്ളത്തി​െൻറ ആവശ്യത്തിന് ഇൗ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഗോവയിൽ കൃഷിയിടങ്ങളിൽ ജലസേചനത്തിനും ഇൗ രീതി ഉപയോഗിക്കുന്നുണ്ട്. ഉറപ്പുള്ള മണ്ണിൽ പൈപ്പുകളുടെ ആവശ്യമില്ല എന്നതാണ് ഇതി​െൻറ പ്രത്യേകത. വേനൽക്കാലത്ത് കിണറുകളും കുഴൽക്കിണറുകളും വറ്റുന്നതുപോലെ ഇവ വറ്റാനുള്ള സാധ്യതയും കുറവാണ്. ഭൂമിക്കടിയിലൂടെ കേബിൾ വലിക്കാനും ഇൗ വിദ്യ ഉപയോഗപ്പെടുത്താനാവുമെന്ന് ഗോവിന്ദറാം ഭായി പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story