Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹകരണ കോൺഗ്രസ്​...

സഹകരണ കോൺഗ്രസ്​ സെമിനാർ: സഹകരണ പൊതു പങ്കാളിത്തത്തിൽ ടൂറിസം പദ്ധതികൾ വേണം

text_fields
bookmark_border
കണ്ണൂർ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ആയുർവേദത്തെയും കായൽ ടൂറിസത്തെയും അമിതമായി ആശ്രയിക്കുന്നതായും സഹകരണ മേഖലയെ കൂട്ടുപിടിച്ച് വലിയ മുന്നേറ്റങ്ങൾ നടത്തണമെന്നും സഹകരണ കോൺഗ്രസിൽ നടന്ന സെമിനാർ. 'സഹകരണ മേഖലയും ടൂറിസവും' എന്ന വിഷയത്തിൽ കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രൻ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ പ്രതിപാദിച്ചത്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളിൽ ഏറെയും സംസ്ഥാനത്തും എത്തുന്നുണ്ട്. ആയുർവേദവും കായൽ ടൂറിസവുമായി ബന്ധപ്പെട്ടാണ് വിദേശ സഞ്ചാരികളിൽ അധികം പേരുമെത്തുന്നത്. ആയുർവേദ ചികിത്സ അന്വേഷിച്ച് എത്തുന്നവരിൽ 90 ശതമാനവും യൂറോപ്, അമേരിക്കൽ െഎക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കുട്ടനാട് കായൽപരപ്പിന് താങ്ങാവുന്നതിലപ്പുറമാണ് ഹൗസ് ബോട്ടുകളുടെ എണ്ണം. ഹൗസ് ബോട്ടുകളിലെ മാലിന്യവും കായലിലേക്ക് തന്നെയാണ് നിക്ഷേപിക്കുന്നത്. ഇന്നത്തെ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ വൈകാതെ കായൽ ടൂറിസത്തി​െൻറ ആകർഷണീയത ഇല്ലാതാകും. ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതൽ ഉൗന്നൽ നൽകണം. ടൂറിസം മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിനു പുറമെ (പി.പി.പി), പൊതു-സഹകരണ പങ്കാളിത്ത മാതൃകകളും (പി.സി.പി) ആരംഭിക്കണം. ശ്രദ്ധേയമായ ടൂറിസം പദ്ധതികൾ സർക്കാറിനും സഹകരണ സംഘങ്ങൾക്കും യോജിച്ച് നടത്താവുന്നതാണ്. ചൂഷണരഹിതമായ ടൂറിസം ഒാരോരുത്തർക്കും ഉറപ്പുനൽകാൻ ഇതിലൂടെ സാധിക്കുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. ഇക്കോ ടൂറിസവും സാഹസിക ടൂറിസവും കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്നും പ്രബന്ധത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story