Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 11:03 AM IST Updated On
date_range 11 Feb 2018 11:03 AM ISTപഞ്ചിങ് ഏർപ്പെടുത്തിയാൽ കേരളത്തിൽ ഒരു മന്ത്രിക്കും ശമ്പളം കിട്ടില്ല - ^രമേശ് ചെന്നിത്തല
text_fieldsbookmark_border
പഞ്ചിങ് ഏർപ്പെടുത്തിയാൽ കേരളത്തിൽ ഒരു മന്ത്രിക്കും ശമ്പളം കിട്ടില്ല - -രമേശ് ചെന്നിത്തല കണ്ണൂർ: കേരളത്തിൽ പഞ്ചിങ് ഏർപ്പെടുത്തിയാൽ ഒരു മന്ത്രിക്കുപോലും ശമ്പളത്തിന് അർഹതയുണ്ടാകിെല്ലന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിെൻറ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭായോഗം കോറംതികയാതെ പിരിച്ചുവിടേണ്ടിവന്നത്. ഇത് സംസ്ഥാനത്തിെൻറ ദുര്യോഗമാണ്. ഒരു കലാലയത്തിെൻറ വൈസ് ചാൻസലർ ആകാൻപോലും യോഗ്യതയില്ലാത്തയാളാണ് വിദ്യാഭ്യാസം കൈകാര്യംചെയ്യുന്നത്. ഭരണകക്ഷിസംഘടന പറയുന്ന കാര്യങ്ങൾക്ക് അടിയിൽ ഒപ്പിടുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് വാതോരാതെ പ്രസംഗിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് അതിന് അവകാശമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ മക്കളെ പോലും വിദേശത്താണ് പഠിപ്പിച്ചത്. ഇവരാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് നിരന്തരം പൊള്ളയായ പ്രസംഗം നടത്തുന്നത്. ഇവരുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളടക്കം വിരമിക്കുന്ന അധ്യാപകർക്ക് ചെന്നിത്തല ഉപഹാരം നൽകി. എം.കെ. സനൽകുമാർ, പി. ഹരിഗോവിന്ദൻ, മുൻ മന്ത്രി കെ. സുധാകരൻ, എം. സലാഹുദ്ദീൻ, കെ. വേലായുധൻ, സി. വിനോദ്, ടി. ശിവദാസൻ, കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story